കുടക്: ഭാര്യയേയും ഭാര്യയുടെ മുൻബന്ധത്തിലെ മകളേയും കൂടാതെ ഭാര്യയുടെ മുത്തച്ഛനും മത്തശ്ശിയെയും ക്രൂരമായി വെട്ടിക്കൊന്ന കേസിൽ 38കാരൻ ഗിരീഷിന് വധശിക്ഷ.
കുടക് ജില്ലയിലെ വിരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജാണ് കേസിൽ കഠിനമായ ശിക്ഷ വിധിച്ചത്.
കൊലപാതകം നടന്നതിന് പിന്നാലെ എട്ടര മാസത്തിനകം തന്നെ വേഗത്തിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്താവിച്ചു.
2025 മാർച്ച് 27 വൈകീട്ട് പൊന്നംപേട്ട താലൂക്കിലെ ബെഗുരു ബലങ്കാട് ഗോത്രവർഗ കോളനിയിൽ ഉണ്ടായതാണ് ഭീതിജനകമായ സംഭവം.
ഭാര്യ, മകൾ, മുത്തച്ഛൻ–മത്തശ്ശി അടക്കം നാല് പേരെ വെട്ടിക്കൊന്നു
വയനാട് തലപ്പുഴ അത്തിമല കോളനിയിലുള്ള ഗിരീഷ്, രണ്ടാമത്തെ ഭാര്യയായ നാഗി (30), അവളുടെ അഞ്ച് വയസ്സുകാരി മകൾ കാവേരി, നാഗിയുടെ അമ്മയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ വെട്ടിക്കൊന്നതായിരുന്നു.
നാഗിയുമായി വിവാഹിതനായതിന് ശേഷം ഒരു വർഷത്തോളം അവർക്കൊപ്പം താമസിച്ചുവരികയായിരുന്നു ഗിരീഷ്.
സംഭവം നടന്ന ദിവസം മദ്യപിക്കാൻ ഭാര്യയോട് പണം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഗിരീഷ് കത്തിയുമായി ആക്രമണത്തിനിറങ്ങി.
ആദ്യം നാഗിയെ മർദിച്ചും വെട്ടിക്കൊന്നും തുടർന്ന് ആക്രമണം തടയാൻ വന്ന കാവേരിയേയും കരിയയേയും ഗൗരിയേയും ക്രൂരമായി കൊലപ്പെടുത്തി.
സ്വിറ്റ്സർലൻഡിൽ ജോലി കഴിഞ്ഞ് കാറിൽ മടങ്ങുന്നതിനിടെ അപകടം: മലയാളി യുവതിക്ക് ദാരുണാന്ത്യം:
ഭീകരമായ ആക്രമണത്തിന് ശേഷം രൂപമാറ്റം വരുത്തി ഒളിവിൽ പോയി
ഭീകരമായ കൊലപാതകത്തിന് ശേഷം ഇയാൾ സമീപത്തെ തോട്ടത്തിൽ ഒളിച്ച് പുലർച്ചെ ഓട്ടോറിക്ഷയിൽ വിരാജ്പേട്ടയിലെത്തി, അവിടെ നിന്ന് ബസിൽ കണ്ണൂർ ഇരിട്ടിയിലേക്ക് യാത്രചെയ്ത് കേരളത്തിലേക്ക് കടന്നിരുന്നു.
മറ്റന്നാൾ ഉച്ചവരെ നാഗിയും ഗിരീഷും ജോലിക്കെത്താത്തതിനെ തുടർന്ന് സംശയിച്ച തോട്ടം ഉടമ വീട്ടിലേക്ക് ചെന്നപ്പോൾ നാലുപേരുടെയും മൃതദേഹം കിടക്കുന്നത് കണ്ടതാണ് സംഭവം പുറത്തറിയാൻ കാരണമായത്.
വിവരം ഉടൻ പൊലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എസ്പി കെ. രാമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഗിരീഷിനെ വയനാട് തലപ്പുഴയിൽ നിന്ന് അതേ ദിവസം വൈകീട്ട് അഞ്ചുമണിയോടെ പിടികൂടി.
കർണാടക–കേരള അതിർത്തി നടുക്കിയ കേസിന് കഠിനമായ ശിക്ഷ
കേസിന്റെ ഭാഗമായി തെളിവുകൾ ശേഖരിച്ച പൊലീസ് കണ്ടെത്തിയത്, ഗിരീഷ് മുടി പറ്റേ മുറിച്ച് രൂപം മാറ്റി ആദ്യഭാര്യയുടെ വീട്ടിൽ എത്തിയിരിക്കുകയായിരുന്നെന്നുമാണ്.
പൊന്നംപേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് കേസ് വേഗത്തിൽ വിചാരണക്ക് നീങ്ങി.
വിരാജ്പേട്ട കോടതിയുടെ വധശിക്ഷാ വിധി പ്രദേശത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചു.
സമൂഹത്തെ നടുക്കിയ കൂട്ടക്കൊലയ്ക്ക് ശിക്ഷ ലഭിച്ചതിൽ സ്വദേശികൾ ആശ്വാസം രേഖപ്പെടുത്തി.
English Summary
A man named Girish (38) from Wayanad has been sentenced to death by the Virajpet District Sessions Court for murdering his wife, her 5-year-old daughter, and her grandparents in Kodagu district. The brutal crime took place on March 27, 2025, following a quarrel when his wife refused to give him money for alcohol.









