കേന്ദ്ര മന്ത്രി വാക്ക് പാലിച്ചാൽ പെട്രോളിനും ഡീസലിനും ഉടൻ വില കുറയും

ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും ഒപെക് രാജ്യങ്ങള്‍ പിന്മാറിയതോടെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു.

ബാരലിന് 70 ഡോളറിൽ നിന്ന് താഴേക്ക് പോയതോടെ അവസരം നേട്ടമാക്കുകയാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍. കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ ദിവസങ്ങളിൽ നേട്ടത്തിലെത്തി.

അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന് മുകളില്‍ നേട്ടമാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ നേടിയത്. 13.12 ശതമാനം ഉയര്‍ന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനാണ് നേട്ടത്തില്‍ മുന്നില്‍ നിൽക്കുന്നു.

ഭാരത് പെട്രോളിയം 8.65 ശതമാനവും ഇന്ത്യന്‍ ഓയില്‍ 9.21 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഒപെക് + രാജ്യങ്ങള്‍ ഉൽ‌പാദന വെട്ടിക്കുറവുകൾ ക്രമേണ പിൻവലിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് ഉണ്ടായത്.

അടുത്ത രണ്ടു വര്‍ഷത്തിനിടെ പ്രതിദിനം 2.2 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലെത്തിക്കാനാണ് ഒപെക്സ്+ രാജ്യങ്ങളുടെ പുതിയ തീരുമാനം. ബെന്‍ഡ് ക്രൂഡ് വില ബാരലിന് 70 ഡോളറിന് താഴേക്ക് പോയിരുന്നു. ഇനിയും താഴേക്ക് പോകുമെന്ന വിലയിരുത്തലിലാണ് ഈ രംഗത്തെ വിദഗ്ധര്‍.

നിലവിലെ വിലയിടിവില്‍ എണ്ണ കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ചരിത്രപരമായ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാന്‍ഷ്യല്‍ പറയുന്നത്.

നിലവിലെ വിലയനുസരിച്ച് കമ്പനികളുടെ മാര്‍ക്കറ്റിങ് മാര്‍ജിന്‍ ഡീസലിന് ലിറ്ററിന് 8 രൂപയും പെട്രോളിന് 12 രൂപയുമാണെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് വിലയിരുത്തുന്നു. വില കുറയുന്നതോടെ എല്‍പിജി സിലിണ്ടര്‍ വില്‍പ്പനയിലുണ്ടാകുന്ന നഷ്ടം നികത്താന്‍ സഹായിക്കുമെന്നും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പറയുന്നു.

വില കുറയുന്നതിനിടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കാമെന്നും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ എല്‍പിജി സിലണ്ടറില്‍ നിന്നുള്ള നഷ്ടമാണ് കമ്പനികളെ വിലകുറയ്ക്കുന്നതില്‍ നിന്നും പിന്നോട്ടടിക്കുന്നത്. 200 ബില്യൺ രൂപയുടെ എൽപിജി സബ്സിഡി ഉൾപ്പെടെ സർക്കാർ പിന്തുണ ലഭിക്കുമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെയും കമ്പനി എക്സിക്യൂട്ടീവുകളുടെയും പ്രസ്താവനകള്‍ യാഥാര്‍ഥ്യമായാല്‍ വില കുറയാനുള്ള സാഹചര്യമൊരുങ്ങുമെന്നാണ് റിപ്പോർട്ട്.

ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറിലേക്ക് പോയാല്‍ റീട്ടെയില്‍ വില കുറയ്ക്കാമെന്നാണ് നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. 2024 മാര്‍ച്ചിലാണ് എണ്ണ കമ്പനികള്‍ അവസാനമായി വില കുറച്ചത്. രണ്ട് രൂപ വീതമാണ് അന്ന് പെട്രോളിനും ഡീസലിനും വില കുറഞ്ഞത്. ഇന്ന് കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.49 രൂപയും ഡീസലിന് 94.48 രൂപയുമാണ്.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ 'ജീവനോടെ' ! DELHI : മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട...

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക്

മോഹൻലാലിന്റെ ബെഡ് റൂം വാടകക്ക് കൊച്ചി: നടൻ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുളള ആഡംബരവീട്...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു

കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

Related Articles

Popular Categories

spot_imgspot_img