കൊച്ചി: പാലാരിവട്ടത്ത് ട്രാന്സ്ജെന്ഡേഴ്സിനെ ടാങ്കര്‍ ലോറി ഡ്രൈവര്‍ അതിക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെയാണ് ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി.
മലിനജലവുമായിയെത്തിയ ടാങ്കര്‍ ലോറി ഡ്രൈവറാണ് മര്‍ദിച്ചത്. റോഡിന് വശത്ത് മലിനജലം ഒഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോൾ ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം.
കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലുകയായിരുന്നു. സംഭവത്തിൽ പോലീസ് കൃത്യമായി നടപടികള്‍ എടുക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള സമഗ്രമായ അന്വേഷണമാണ് നടക്കുന്നത് എന്ന് പോലീസ് പറഞ്ഞു