കോയമ്പത്തൂർ : എയർപോർട്ടിന് സമീപം എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസ് അന്വേഷണത്തിൽ നിർണായക മുന്നേറ്റം.
എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരിൽ രണ്ടുപേർ സഹോദരന്മാരാണെന്നും മൂന്നാമൻ ഇവരുടെ അകന്ന ബന്ധുവാണെന്നും പൊലീസ് സ്ഥിരീകരിച്ചു. തവാസി, കാർത്തിക്, കാളീശ്വരൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ.
മോഷ്ടിച്ച ബൈക്കിൽ എത്തി ഭീഷണിപ്പെടുത്തി
മോഷ്ടിച്ച ബൈക്കിലെത്തിയ സംഘം ഞായറാഴ്ച രാത്രി ഏകദേശം 11 മണിയോടെ ഈ ക്രൂരത നടത്തിയതായാണ് അന്വേഷണ റിപ്പോർട്ട്.
സംഘത്തിലെ രണ്ടു പേരും ഇതിനുമുമ്പ് കൊലപാതകവും മോഷണവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായിരുന്നു. ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത് എന്നത് കൂടുതൽ കോട്ടം ചൂണ്ടുന്നതാണ്.
മധുര സ്വദേശിയായ 20 വയസ്സുകാരി പഠനാർഥിയും ഒണ്ടിപുതൂരിൽ മൊബൈൽ ഫോൺ ഷോപ്പ് നടത്തുന്ന 25 വയസ്സുകാരനും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളായിരുന്നു.
ഇരുവരും വിമാനത്താവള റൺവേയ്ക്കു സമീപമുള്ള വൃന്ദാവൻ നഗറിന് അപ്പുറത്തേക്ക് കാർ പാർക്ക് ചെയ്ത് സംസാരിക്കുന്നതിനിടെ, മദ്യലഹരിയിൽ എത്തിയ മൂന്ന് യുവാക്കൾ എത്തി.
കാറിന്റെ ചില്ലുകൾ തകർത്തു ആക്രമണം
യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തിയ പ്രതികൾ കാറിന്റെ ചില്ലുകൾ തകർത്തതോടെയാണ് ആക്രമണം തുടങ്ങിയത്.
യുവാവിനെ തലയും ശരീരവും ഉൾപ്പെടെ പത്ത്യോളം സ്ഥലങ്ങളിൽ വെട്ടി പരുക്കേൽപ്പിച്ചു. ഇയാളെ രക്തസ്രാവം തുടരുന്ന നിലയിൽ ഉപേക്ഷിച്ച ശേഷമാണ് യുവതിയെ കാറിൽ നിന്നും പുറത്തിറക്കി ബലമായി കൊണ്ടുപോയത്. പിന്നീട് ഏകാന്തപ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവം രാജ്യത്തെ സ്ത്രീസുരക്ഷാ ചർച്ചകൾ വീണ്ടും ശക്തമാക്കുകയും നിയമപരമായ കർശന നടപടികളുടെയും ജാമ്യനിബന്ധനകളിലെ പരിഷ്‌കരണത്തിന്റെയും ആവശ്യകത മുന്നോട്ടുവയ്ക്കുകയും ചെയ്തു.
സുരക്ഷിതമെന്ന് കരുതുന്ന നഗര പ്രദേശങ്ങളിലും ഇത്തരം ക്രൂരതകൾ ആവർത്തിക്കപ്പെടുന്നത് പൊതുജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പ്രതികൾക്കെതിരെ കർശനവും വേഗത്തിലുള്ള നിയമനടപടി ഉറപ്പാക്കാനും, രാത്രിസമയ സുരക്ഷാ പട്രോളിങ് ശക്തിപ്പെടുത്താനും പൊലീസ് അധികാരികൾ നടപടി ആരംഭിച്ചിരിക്കുകയാണ്.
English Summary
A shocking incident near Coimbatore Airport saw a 20-year-old MBA student kidnapped and sexually assaulted by three men, including two brothers with previous criminal records.









