ഉക്രൈനിലെ ഈസ്റ്റർ ആഘോഷം ( ഫയൽ ചിത്രം)
പ്രത്യാശയുടെ തിരുന്നാളായ ഈസ്റ്റർ ദിനം ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആഘോഷിക്കുമ്പോൾ ആഘോഷങ്ങൾ ഒന്നുമില്ലാതെ ഫലസ്തീനിലെ ന്യൂനപക്ഷ ക്രൈസ്തവർ. ഗസയിൽ ഈസ്റ്റർ ദിനത്തിലും ഇസ്രായേൽ ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഫലസ്തീനിലെ ചർച്ച് തകർന്നത് മുൻപ് തന്നെ ലോകമെമ്പാടും വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
ഈസ്റ്റർ ദിനത്തിൽ ഉക്രൈനിൽ വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഉക്രൈനിലെ പ്രധാന നഗരങ്ങളിലെല്ലാം ഡ്രോണുകളും , ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ വൻ ആക്രമണങ്ങൾ നടത്തി. ആക്രമണങ്ങളിൽ ഒട്ടേറെ കെട്ടിടങ്ങൾ തകരുകയും സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ സമാധാനത്തിന്റെ ഈസ്റ്റർ സന്ദേശം നൽകി. യുദ്ധങ്ങൾക്കെതിരെ ശക്തമായ സന്ദേശമാണ് മാർപ്പാപ്പ നൽകിയത്. ജർമനിയിലും , സ്വീഡനിലും വിശ്വാസികൾ നടത്തിയ ഈസ്റ്റർ പീസ് റാലിയിൽ യുദ്ധവിരുദ്ധ ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴങ്ങി.
Read Also; കോഴിക്കോട് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് പതിമൂന്നുകാരന്