മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ വീണ്ടും തീയറ്ററുകളിലെത്തുന്നു. ജൂൺ ആറിനാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.
4 കെ റീമാസ്റ്റേർഡ് പതിപ്പാണ് പ്രദർശനത്തിനെത്തുക. നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിവസമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിൽ റീ റിലീസ് നീട്ടുകയായിരുന്നു.
2007 ൽ ഇറങ്ങിയ ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും റിപ്പീറ്റ് വാല്യൂ ഉള്ളതാണ്. കൊച്ചിക്കാരുടെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആണ്.
മോഹൻലാലിന്റെ തല എന്ന കഥാപാത്രത്തിന് പുറമെ സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളാണ് ചോട്ടാ മുംബൈയിലേത്.
സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ വീണ്ടും തീയറ്ററിലെത്തിയപ്പോൾ വൻ ലാഭം കൊയ്തിരുന്നു.
‘താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു’; കമല്‍ ഹാസന്റെ വാക്കുകളിൽ കണ്ണീരണിഞ്ഞ് നടൻ
ന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു ജോർജെന്ന് കമല്‍ ഹാസൻ. ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് ഇവന്റിൽ വെച്ചായിരുന്നു പ്രശംസ. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനം കമൽ ഹാസൻ എടുത്തു പറഞ്ഞത്.
ഉലകനായകന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റു നിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്. ‘ജോജു എന്ന നടനെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം കണ്ടത്. ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി’, കമല്‍ ഹാസന്‍ പറഞ്ഞു.
താന്‍ അവതരിപ്പിച്ച ഇരട്ട വേഷങ്ങളുമായി താരതമ്യം ചെയ്തായിരുന്നു കമല്‍ ഹാസന്‍ ജോജുവിനെ പ്രശംസിച്ചത്. സംവിധായകന്‍ മണിരത്‌നം, അഭിനേതാക്കളായ തൃഷ, സിലമ്പരസന്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ എന്നിവർ ചടങ്ങിലുണ്ടായിരുന്നു. ചെന്നൈ ശ്രീറാം എന്‍ജിനിയറിങ് കോളേജിലായിരുന്നു ഓഡിയോ ലോഞ്ച് ഇവന്റ് നടന്നത്.