ഇടുക്കയിൽ അതിജീവിതയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് എതിരേ കേസ്. ഇതേ പരാതിയിൽ സസ്പെൻഷനിലായ പി.എൽ. ഷാജിക്കെതി രേയാണ് പീഡനക്കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതോടെ ഷാജി ഒളിവിൽ പോയി.
ഷാജി മുൻപ് അടിമാലി പോലീസ് സ്റ്റേഷനിലെ റൈറ്ററായിരുന്നു. 2022 മുതൽ 2025 ജനുവരിവരെ പലവട്ടം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാ ണ് യുവതിയുടെ പരാതി. അധികാര ദുർവിനിയോഗം നടത്തിയതടക്കമുള്ള ആരോപണങ്ങളും പരാതിയിലുണ്ട്.
മുഖ്യമന്ത്രി ക്കും ഡിജിപി ഉൾപ്പടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ജില്ലാ പോലീസ് മേധാവിക്ക് ഒരു മാസം മുൻപ് ലഭിച്ച പരാതിയെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു.
ആദ്യം ഷാജിയെ കെഎപി ക്യാമ്പിലേക്ക് സ്ഥലം മാറ്റി. ഇതേ ത്തുടർന്ന് ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിൽ പോയി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് കൊച്ചി റേഞ്ച് ഐജി ഡോ. എസ്. സതീഷ് ബിനോയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള
ഉത്തരവ് ഇറക്കിയത്.
പുതിയതായി എസ്‌പിക്കു അതിജീവിത നൽകിയ പരാതി സംബന്ധിച്ച് പോലീസ് സ്റ്റേഷനിൽ യുവതിയും മാതാവും മൊഴി നൽകിയെങ്കിലും അടിമാലി പോലീസ് കേ lസെടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് നിർദേശം ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞദിവസം കേസെടുത്തത്. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
തലയിൽ മുണ്ടിട്ടെത്തും: ട്രാൻസ്‌ഫോർമർ ഓഫ് ചെയ്ത് അടപടലം മോഷ്ടിക്കും…! ഇടുക്കിയിലെ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കണ്ടു ഞെട്ടി നാട്ടുകാർ:
ഇടുക്കി ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 25000 രൂപ കവർന്ന മോഷ്ടാവ് കൊച്ചുകാമാക്ഷിയിലെ മൂന്നു കടകളും കുത്തിത്തുറന്നു. ചെമ്പകപ്പാറ ഏറത്തകുന്നേൽ സുധാകരന്റെ കടയിൽ നിന്നാണ് പണം കവർന്നത്.
കൊച്ചുകാമാക്ഷി സ്വദേശി അനീഷിന്റെ കോഴിക്കട, ജോസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സമീപത്തെ റേഷൻകട എന്നിവിടങ്ങളിലാണ് മോഷണശ്രമം.
സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് ഉള്ളിൽകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോഴിക്കടയിലെ സിസി ടിവിയുടെ മെമ്മറി കാർഡും മോഷ്ടാവ് നശിപ്പിച്ചു.
കടയുടമകളുടെ പരാതിയിൽ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയിലെ സിസി ടിവികൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
തലയിൽ മുണ്ടിട്ടു പോകുന്ന മോഷ്ടാവിന്റെ ചിത്രമാണ് ലഭിച്ചത്. മോഷ്ടാവ് പള്ളിക്കാനം ചെമ്പകപ്പാറ മേഖലകളിലെ ട്രാൻസ്ഫോമറുകൾ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ ഈ മേഖലകളിൽ ഹൈമാസ്റ്റ് ലൈറ്റുകളും ഓഫായി.