web analytics

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല് പിടിപ്പിച്ച് സി. ദിവാകരൻ

‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’…ചൂര വിവാദത്തിന് പിന്നാലെ ഇടതു മുന്നണിയെ പുലിവാല് പിടിപ്പിച്ച് സി. ദിവാകരൻ

തിരുവനന്തപുരം ∙ ഇഷ്ടപ്പെട്ട മീൻകറി ലഭിക്കാത്തതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലത്ത് പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്ന് ഊണു കഴിക്കാതെ മടങ്ങിയെന്ന വിവാദ പരാമർശത്തിന് പിന്നാലെ, ഇടതുസർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് സി. ദിവാകരൻ രംഗത്തെത്തി.

കേരളത്തിൽ വ്യവസായ സ്ഥാപനങ്ങളോ നിർമാണ കേന്ദ്രങ്ങളോ ആരംഭിക്കാൻ സർക്കാർ തയാറാകാത്തതാണ് യുവാക്കൾ വിദേശത്തേക്ക് ജോലി തേടി പോകാനുള്ള പ്രധാന കാരണമെന്ന് സി. ദിവാകരൻ ആരോപിച്ചു.

“ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഒരു ചെറിയ പഞ്ചായത്തുപോലെയാണ്. ഇവിടെ ഒരു ഹെവി ഇൻഡസ്ട്രിയുമില്ല, ഉൽപാദനവും മാനുഫാക്ചറിങ്ങും നടക്കുന്നില്ല.

കാറോ ബൈക്കോ ഹെവി മെഷിനറിയോ നിർമ്മിക്കുന്ന ഒരു ഫാക്ടറി പോലും ഇതുവരെ കേരളത്തിൽ വന്നിട്ടില്ല. അതിനാലാണ് യുവാക്കൾ പാസ്‌പോർട്ട് സംഘടിപ്പിച്ച് പണം കൊടുത്ത് നാടുവിടുന്നത്.

ഫാക്ടറികളും നിർമാണ മേഖലയും ഇവിടെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ?” – സി. ദിവാകരൻ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ കോളജ് പഠനകാലത്ത് അമ്മ ഉണ്ടാക്കി കൊടുത്ത ചെറിയ ഒറോട്ടി കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്ന് പൊതുപരിപാടിയിൽ പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സി. ദിവാകരന്റെ മീൻകറി പരാമർശവും വീണ്ടും ചർച്ചയായത്.

പിണറായി വിജയൻ ചൂരക്കറി കഴിക്കാൻ തയ്യാറാകാതിരുന്നതിനാൽ, അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എം. സത്യനേശൻ പുലർച്ചെ പാളയം മാർക്കറ്റിൽ പോയി വലിയ നെയ്മീൻ വാങ്ങി പാറശാലയിൽ എത്തിച്ച് കറി വെച്ച് നൽകിയതോടെയാണ് പിണറായി വിജയൻ സന്തുഷ്ടനായതെന്നും സി. ദിവാകരൻ പറഞ്ഞു.

English Summary

CPI leader C. Divakaran has once again put the Left government under pressure with sharp criticism, following his controversial remarks about Chief Minister Pinarayi Vijayan leaving a meal unfinished over a fish curry issue in the past. Divakaran alleged that the lack of factories, manufacturing units, and heavy industries in Kerala is forcing young people to migrate abroad in search of jobs. He questioned the government’s responsibility in attracting industrial and manufacturing investments to the state. His comments resurfaced amid discussions triggered by Pinarayi Vijayan’s recent remarks about his student life struggles, reigniting political debate in Kerala.

c-divakaran-criticises-kerala-government-industrial-policy-pinarayi-remarks

C Divakaran, CPI, Pinarayi Vijayan, Left Government, Kerala Politics, Industrial Development, Youth Migration, Political Controversy, CPM, Kerala News

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

പുതിയ അവസരങ്ങൾ തുറന്നുവരും;ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങൾ തുറന്നുവരും;ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ അപ്രതീക്ഷിത തടസ്സങ്ങളും തിരിച്ചടികളും ഉണ്ടാകാം. യാത്രകളും...

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ കുട്ടിക്കാനം മരിയൻ...

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ.. 

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ..  തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അസഹ്യമായ ചൂട്...

Related Articles

Popular Categories

spot_imgspot_img