കഴിഞ്ഞ ദിവസങ്ങളിലായി
വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപേ അടുത്ത സംഭവവും ഉണ്ടായിരിക്കുകയാണ്. Bomb threat to 23 hotels in three states
മൂന്നു സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്കാണ് ഇത്തവണ വ്യാജ ബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
കൊൽക്കത്തയിലെ പത്തോളം ഹോട്ടലുകൾക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി. വ്യാജ ഐഡിയിൽനിന്നാണ് സന്ദേശം ലഭിച്ചത്.
‘‘നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയിൽ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും’’–ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു.
ഭീഷണി ലഭിച്ച ഉടനെ പരിശോധന നടത്തിയെങ്കിലും പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.
തിരുപ്പതിയിൽ മൂന്നു ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിൽ സന്ദേശങ്ങൾ വ്യാജമാണെന്ന് വ്യക്തമായി. രാജ്കോട്ടിലെ 10 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ ഭീഷണികൾ എല്ലാം വ്യാജമായിരുന്നുവെങ്കിലും അതുണ്ടാക്കിയ പരിഭ്രാന്തി ചില്ലറയല്ല.