ബിഹാർ:ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനായി രാഷ്ട്രീയക്കളത്തിന്‍റെ ചൂട് പരമാവധി ഉയർന്നിരിക്കുകയാണ്.
രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ നിശ്ബ്ദ പ്രചാരണ ദിനം കടന്നുപോകും. അതിന് പിന്നാലെ മറ്റന്നാൾ 122 മണ്ഡലങ്ങളിലാണ് വോട്ടിങ്.
നവംബർ 6-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 121 മണ്ഡലങ്ങളിൽ 64.46% വോട്ടിങ് രേഖപ്പെടുത്തിയിരുന്നു.
അവസാന ദിന റാലികളിൽ ആരോപണ–പ്രത്യക്ഷാരോപണങ്ങൾ
അവസാനവട്ട പ്രചാരണ ദിവസമായ ഇന്ന് വിവിധയിടങ്ങളിൽ ശക്തമായ റാലികളും ആക്രമണപരമായ പ്രസംഗങ്ങളും അരങ്ങേറി.
NDA-യും INDIA കൂട്ടുകെട്ടും തമ്മിൽ തീവ്രമായ ആരോപണ-പ്രത്യാരോപണങ്ങളായിരുന്നു വേദികളിൽ മുഴങ്ങിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണ റാലികളിൽ INDIA സഖ്യത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു.
‘INDIA സഖ്യം നുഴഞ്ഞുകയറ്റക്കാർക്ക് വഴിയൊരുക്കുന്നു’ – അമിത് ഷാ
“പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ വ്യാവസായിക ഇടനാഴി സൃഷ്ടിക്കുമ്പോൾ INDIA സഖ്യം നുഴഞ്ഞുകയറ്റക്കാർക്കുള്ള ഇടനാഴി ഒരുക്കുകയാണ്” എന്ന് ഷാ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’ നുഴഞ്ഞുകയറ്റക്കാർക്ക് പിന്തുണ നൽകാനാണെന്നും ഷാ പ്രശ്നമാക്കി.
അതേസമയം, ബിജെപിക്കെതിരെ വോട്ടു കൊള്ള ആരോപണം ശക്തമാക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
തദ്ദേശ തിരഞ്ഞെടുപ്പ്;മുൻ ഡിജിപി ആർ. ശ്രീലേഖ ഉൾപ്പെടെ പ്രമുഖരെ ബിജെപി രംഗത്തിറക്കി
“മോദിയും അമിത് ഷായും എവിടെയായാലും വോട്ട് കൊള്ളയുടെ പേരിൽ പിടിക്കപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷനും പോലും മറുപടി പറയാതെ മിണ്ടാതിരിക്കുന്നു. സത്യം ജനങ്ങൾക്കു മുന്നിൽ തന്നെയുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും പ്രചാരണ യുദ്ധത്തിൽ സജീവമായിരുന്നു.
ഗയയിലെ റാലിയിൽ സംസാരിക്കുമ്പോൾ അദ്ദേഹം വോട്ടർമാരോട് നിർണായകമായൊരു ചോദ്യമുയർത്തി“ബിഹാർ പുരോഗതിയിലേക്കാണോ പോകേണ്ടത്, ‘ജംഗിൾ രാജ’ കാലത്തേക്കാണോ മടങ്ങിപ്പോകേണ്ടത്?”
ജനവിധി നിർണായകമാകുന്ന രണ്ടാംഘട്ട പോരാട്ടം
ബിഹാറിന്‍റെ ഭാവി തീരുമാനിക്കുന്നത് ജനശക്തിയാണെന്ന് NDAയും INDIAയും പ്രഖ്യാപിച്ചു.
വികസന–സുരക്ഷ–തൊഴിൽ–സാമൂഹികനീതി എന്നീ ചർച്ചകളാണ് രംഗത്ത് നിർണായകമായത്. രണ്ടു മുന്നണികളും ഇതിനെ തങ്ങളുടെ ശക്തമായ തിരഞ്ഞെടുപ്പ് ആയുധമാക്കി.
ജനവിധിയോടനുബന്ധിച്ചുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചു. രണ്ടാംഘട്ടത്തിന്റെ ഫലം ബിഹാറിലെ ഭരണസമവാക്യം നിർണ്ണയിക്കുന്നതിൽ നിർണായകമായി മാറുമെന്ന് രാഷ്ട്രീയ വിശകലനങ്ങൾ സൂചിപ്പിക്കുന്നു.
English Summary
Campaigning for the second phase of the Bihar Assembly Election has ended, with voting scheduled across 122 constituencies. The final day witnessed heated exchanges between BJP and the INDIA alliance. Amit Shah accused the opposition of supporting infiltrators, while Rahul Gandhi hit back with allegations of vote theft against the BJP.









