ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും മൂന്നു ലിറ്ററിൽ അധികം മദ്യം ആർക്കും ലഭിക്കാറില്ല. ഇനി എങ്ങിനെയെങ്കിലും വാങ്ങി കൈവശം വെച്ചാലും എക്‌സൈസിന്റെ പിടിവീഴും. (Beverage outlet scam in idukki thodupuzha caught by vigilance)
എന്നാൽ മൂന്നാർ ബവ്‌റിജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിലെ കാര്യം തിരിച്ചാണ്. രാത്രിയായാൽ സമീപത്തെ റിസോർട്ടിലെ മാനേജരും ജീവനക്കാരും സ്ഥലത്തെത്തും തലയിൽ മുണ്ടിട്ട് ബവ്‌കോ. ജീവനക്കാരും പിന്നെ ചാക്കുകണക്കിന് മദ്യം സമീപത്തെ റിസോർട്ടിലേയ്ക്ക് മാറ്റും.
പല തവണയായപ്പോൾ നാട്ടുകാർക്ക് കാര്യം പിടികിട്ടി. മൂന്നു ലിറ്ററിൽ നിന്നും ഒരു തുള്ളി കൂട്ടിക്കിട്ടാത്ത നാട്ടുകാർ സഹിക്കുമോ. അവർ വിജിലൻസിനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ വിജിലൻസ് നടത്തിയ പരിശോധനയിൽ ഗൂഗിൾ പേ ഉപയോഗിച്ച് പതിനായിരത്തിലധികം രൂപ ഒറ്റത്തവണ ബിവറേജിൽ അടച്ചത് കണ്ടെത്തി.
സി.സി.ടി.വി. പരിശോധനയിൽ റിസോർട്ടുകാരുടെ സാനിധ്യത്തിന്റെ തെളിവും ലഭിച്ചു. കണക്കു പരിശോധിച്ചപ്പോൾ 14640 രൂപയുടെ കുറവും കൂടി കണ്ടെത്തിയതോടെ ബവ്‌കോ ജീവനക്കാർ പുലിവാല് പിടിച്ചിരിക്കുകയാണ്. തൊടുപുഴയിൽ നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തിയത്.