കൊച്ചി: കൊല്ലത്ത് നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് പരാതിയ്ക്ക് ജാമ്യം അനുവദിച്ചത്. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.(Bail has been granted to the third accused in the six-year-old girl abduction case)
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മാതാപിതാക്കളോടൊപ്പം അനുപമയും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ച് ആറു വയസുകാരിയെ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. പോലീസ് അന്വേഷണം ഭയന്ന് ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. കേസിൽ പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് പ്രധാന പ്രതികള്‍.