സ്വാമിമാരുടെ വേഷത്തിൽ അമരവിള ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുകയായിരുന്ന നാലരക്കിലോ കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു തമിഴ്നാട് ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.
ബംഗാൾ സ്വദേശി പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ബംഗാളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നിരുന്ന സംഘമാണ് ഇവർ.
അമരവിള എക്സൈസിന്റെ വലയിൽ ആണ് ഇവർ കുടുങ്ങിയത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു.
സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് സഞ്ചിക്കുള്ളിൽ മൂന്നു കിലോ 600 ഗ്രാം ഭാരമുള്ള മുന്തിയയിനം കഞ്ചാവ് കണ്ടെത്തിയത്.
വിലകൂടിയ കഞ്ചാവാണെന്ന് ധരിപ്പിക്കുവാൻ വേണ്ടി സ്വാമി വേഷത്തിലുള്ളവരെയാണ് വിതരണത്തിനായി ഹോൾസെയിൽ വ്യാപാരികൾ ചുമതലപ്പെടുത്തുന്നത്. ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.