ന്യൂഡൽഹി: സ്വർണവില കുതിച്ചുയരുമ്പോൾ വീണ്ടും ചർച്ചയായി രാജ്യത്തെ ഗാർഹിക സ്വർണശേഖരം. വൻകിട രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരത്തിന്റെ എത്രയോ മടങ്ങാണ് ഇന്ത്യൻ വീടുകളിൽ ഇരിക്കുന്ന സ്വർണമെന്നാണ് കണക്ക്. രാജ്യത്തെ വ്യക്തികൾ കൈവശംവെച്ചിരിക്കുന്ന സ്വർണത്തിന്റെ മൊത്തം തൂക്കം 50,000 ടൺ വരുമെന്നാണ് ഏകദേശ കണക്ക്.
രാജ്യത്തെ വൻകിട ക്ഷേത്രങ്ങളിലും പുരാവസ്തു ശേഖരത്തിലും അളന്നു തിട്ടപ്പെടുത്താത്ത സ്വർണത്തിന്റെ കണക്കു കൂട്ടാതെ ഉള്ളതാണിത്. ലോകത്തിലെ അതിസമ്പന്ന രാജ്യമായ അമേരിക്കയുടെ ദേശീയ ബാങ്കിലെ സ്വർണ ശേഖരം 8000 ടൺ മാത്രമാണെന്ന് അറിയുമ്പോഴാണ് നമ്മുടെ വീടുകളിലെ സ്വർണത്തിന്റെ തിളക്കം നമ്മൾ മനസിലാക്കുന്നത്.
ഇന്ത്യൻ വീടുകളിലെ സ്വർണം പുറത്ത് എത്തിച്ചാൽ, ഒരു പക്ഷേ, ലോക വിപണിയിൽ സ്വർണ വില കുത്തനെ ഇടിയും. ഒരിക്കൽ അത്തരമൊരു ശ്രമം സർക്കാർ നടത്തിയിരുന്നു. സ്വർണ ബോണ്ട് ഇറക്കിയെങ്കിലും പരാജയപ്പെട്ടു.
കാരണമെന്തെന്നോ, ഈ സ്വർണമെന്ന് പറയുന്നത്, ഇന്ത്യക്കാർക്കു വെറും ലോഹമല്ല, ആത്മാവും വികാരവുമൊക്കെയാണ്. അമ്മയുടെ സ്വർണം, മുത്തശ്ശിയുടെ സ്വർണം, ആദ്യം വാങ്ങിയ സ്വർണം, പരമ്പരാഗത സ്വർണം അങ്ങനെ പല സെന്റിമെന്റ്സും പറയാനുണ്ടാകും.
അങ്ങനെ സൂക്ഷിക്കുന്ന സ്വർണം ബോണ്ടാക്കണമെന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും കേൾക്കുമോ? അതുകൊണ്ടു തന്നെ, കിളച്ചു മറിക്കാനാവാത്ത സ്വർണ ഖനിയായി ഇന്ത്യ തുടരും. നാട്ടിലേക്കുള്ള സ്വർണത്തിന്റെ ഒഴുക്കു തുടർന്നു കൊണ്ടേയിരിക്കും. അപ്പോൾ പിന്നെ വിലയുടെ കാര്യം – അത് മുകളിലേക്കു തന്നെ.
As the price of gold soared, domestic gold hoarding in the country became a topic of discussion agai