വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം
മലപ്പുറം: ആനമങ്ങാട് പൂരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.
ആനമങ്ങാട് ചോലക്കല്‍ ജയരാജ് (31), ചിറ്റോടിയില്‍ ജിഷ്ണു (26), ആനമങ്ങാട് വടക്കന്‍ സിറ്റി സ്വദേശി കൃഷ്ണകുമാര്‍ (37), കാറല്‍മണ്ണ സ്വദേശി സുജിത്ത് (21) എന്നിവരാണ് പിടിയിലായത്.
ഇൻസ്പെക്ടർ സുമേഷ് സുധാകരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസങ്ങളിൽ രണ്ട് ആക്രമണം
മാർച്ച് 2-നും 3-നും ക്ഷേത്രത്തിന് സമീപം നടന്ന രണ്ട് അക്രമ സംഭവങ്ങൾക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
മാർച്ച് 2-ന് രാത്രി 8.30-ഓടെ, പൂരവുമായി ബന്ധപ്പെട്ട് മുഴന്നമണ്ണ ദേശക്കാരുടെ വേല വരവിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ക്ഷേത്ര ഗ്രൗണ്ടിന് സമീപം മുഴന്നമണ്ണ സ്വദേശി സ്വരൂപിനെ പ്രതികൾ മർദ്ദിച്ചു.
തുടർന്ന് മാർച്ച് 3-ന് രാത്രി 11-ഓടെ, മുഴന്നമണ്ണ സ്വദേശി അക്ഷയ്കുമാറിനെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ചെയ്തു.
പഴയ വൈരാഗ്യം കാരണമെന്ന് പൊലീസ്
ആനമങ്ങാട് വേലക്കാരും മുഴന്നമണ്ണ ദേശവേലക്കാരും തമ്മിലുണ്ടായിരുന്ന പഴയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി
ഒളിവില്‍ പോയ പ്രതികള്‍ പിടിയില്‍
സംഭവത്തിന് ശേഷം ഒളിവിൽ പോയ ജയരാജിനെയും ജിഷ്ണുവിനെയും കോയമ്പത്തൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പൊലീസ് പിടികൂടി. മറ്റ് പ്രതികളെ ആനമങ്ങാട് പ്രദേശത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മുഖ്യപ്രതിക്ക് മുന്‍കേസുകളും
മുഖ്യപ്രതി ജയരാജിന്റെ പേരിൽ അഞ്ചോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എസ്.ഐമാരായ അന്‍വര്‍ സാദിഖ്, രാമചന്ദ്രന്‍, എ.എസ്.ഐ രേഖ, ജിതിന്‍ മുട്ടുങ്ങല്‍, സുധീഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡുമടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
English Summary;
Clashes during the Anamangad temple festival (Pooram) in Malappuram left two people injured and led police to arrest four men. The attacks occurred on March 2 and 3 near the temple grounds. Police said the violence stemmed from a long-standing rivalry between Vela groups from Anamangad and Muzhannamanna. After the incidents, officers launched a search and caught two suspects near the Coimbatore bus stand while detaining the others locally.









