web analytics

ഫിറ്റ്നസും ഇൻഷുറൻസു കഴിഞ്ഞതിനാൽ, നിർത്തിയിട്ട ബസിൽ കയറി കിടന്നുറങ്ങി; തീപിടുത്തത്തിൽ യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട ബസിൽ കയറി കിടന്നുറങ്ങി; തീപിടുത്തത്തിൽ യുവാവിന് ദാരുണാന്ത്യം

നിർത്തിയിട്ട ബസിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കർണാടകയിലെ രാമമൂർത്തി നഗറിൽ ആണ് സംഭവം. ബസിനകത്ത് കിടന്നുറങ്ങിയ ആളാണ് വെന്തുമരിച്ചത്.

ഫിറ്റ്നെസും ഇൻഷുറൻസ് കാലാവധിയും കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബസ് ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടത്. ബസിനുള്ളിൽ വെച്ച് ഇയാൾ പുകവലിച്ചിരുന്നു.

ഇതേതുടർന്ന് ഉപേക്ഷിച്ച ബീഡി കുറ്റിയിൽ നിന്ന് തീ പടർന്ന് പിടിച്ചിട്ടുണ്ടാവാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാൾ ഉപയോഗിച്ചതെന്ന് കരുതുന്ന പായയും തലയണയും ബസിനുള്ളിൽ നിന്ന് കണ്ടെത്തി.

ഇയാൾ ബസിന്റെ ലോക്ക് തകർത്താണ് അകത്ത് കയറി കിടന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കൊലപാതക സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.

പുറത്ത് നിന്നും ആരെങ്കിലും ബസിന് തീ ഇട്ടതാണോ എന്ന തരത്തിലും അന്വേഷണം നടക്കുന്നുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബശ്രീ ലോൺ എടുത്ത് കടക്കാരിയായി; വീട്ടാൻ നിവൃത്തിയില്ലാതെ വീട് വിട്ട് വീട്ടമ്മ; മനംനൊന്ത് ജീവനൊടുക്കി ഭർത്താവ്… മരിച്ച് മൂന്നാംപക്കം ഭാര്യയുടെ മടങ്ങി വരവ്

കായംകുളം ∙ ഭാര്യ വീട് വിട്ടതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ 49 വയസ്സുള്ള വിനോദാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഭാര്യ വീട് വിട്ടത്. പൊലീസിൽ പരാതി നൽകിയിട്ടും യാതൊരു വിവരവും കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഭർത്താവ് മനംനൊന്ത് ജീവനൊടുക്കിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യ വീട്ടിൽ നിന്ന് പോയതായി പൊലീസ് പറയുന്നു. രണ്ടുമാസത്തോളം അന്വേഷണം നടത്തിയിട്ടും ഭാര്യയുടെ വിവരം കിട്ടാതിരുന്നതോടെ വിനോദ് തളർന്നു പോയി.

വിനോദിന്റെ ഭാര്യയായ രഞ്ജിനി കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയാണ്. ജൂൺ 11-ന് ‘ബാങ്കിലേക്ക് പോകുന്നു’ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ, അന്വേഷണത്തിൽ രഞ്ജിനി ബാങ്കിൽ എത്തിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കായംകുളം ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തി റെയിൽവേ സ്റ്റേഷനിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.

തുടർന്നുള്ള അന്വേഷണത്തിലാണ് കായംകുളത്ത് ഓട്ടോറിക്ഷയിൽ എത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന ദൃശ്യങ്ങൾ കിട്ടുന്നത്. ബന്ധുക്കളുടെ വീടുകളിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ഇവർക്ക് ഒന്നര ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.

ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ വിനോദ് സോഷ്യൽ മീഡിയയിലൂടെ ഒരു വികാരാധീനമായ വീഡിയോ പോസ്റ്റ് ചെയ്തു. ” എല്ലാ കടബാധ്യതകളും തീർക്കാം, നീ തിരിച്ചുവരിക” — കണ്ണുനിറഞ്ഞു കൊണ്ടുള്ള അപേക്ഷയായിരുന്നു അത്.

എന്നാൽ, രഞ്ജിനി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, അതിനാൽ ഈ വീഡിയോ അവളുടെ ശ്രദ്ധയിൽപെട്ടില്ല. താൻ കടബാധ്യതകൾ എല്ലാം തീർക്കാമെന്നും രഞ്ജിനിയോട് മടങ്ങി വരാൻ കരഞ്ഞു കൊണ്ടാണ് വിഡിയോയിൽ വിനോദ് അപേക്ഷിച്ചത്.

സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ വിയോഗവും താങ്ങാൻ ആവാതെയാണ് വിനോദ് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്.

മൂന്ന് ദിവസം കഴിഞ്ഞാണ് ഭാര്യയെ കണ്ടെത്തിയത്

വിനോദിന്റെ മരണത്തിന് മൂന്ന് ദിവസം ശേഷമാണ് പൊലീസ് രഞ്ജിനിയെ കണ്ടെത്തിയത്. കണ്ണൂരിൽ ‘ഹോം നേഴ്സ്’ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൾ.

ഭർത്താവിന്റെ മരണവിവരം പൊലീസിൽ നിന്ന് അറിഞ്ഞ രഞ്ജിനി, കടബാധ്യത തീർക്കാനാണ് ജോലിക്ക് പോയതെന്ന് പറഞ്ഞു.

വിനോദിന്റ മരണവാർത്ത അറിഞ്ഞ വീട്ടുകാർ കണ്ണൂർ പൊലീസിൽ വിവരം അറിയിച്ചു. അവർ കസ്റ്റഡിയിലെടുത്ത് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു.

സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് വീട് വിട്ടുപോകാൻ കാരണമെന്നും ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ആളാണ് ഹോ നഴ്സിംഗ് ഏജൻസിയുടെ നമ്പർ നൽകിയതെന്നും അവർ പൊലീസിനോട് പറഞ്ഞു.

രഞ്ജിനി സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നു.

വിനോദിനും രഞ്ജിനിക്കും വിഷ്ണു, ദേവിക എന്നീ രണ്ടു മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം രഞ്ജിനിയെ മക്കളുടെ കൂടെ വിട്ടയച്ചു.

Summary:
A tragic incident occurred in Ramamurthy Nagar, Karnataka, where a fire broke out in a parked bus. A man sleeping inside the bus was burnt to death in the blaze.

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

Related Articles

Popular Categories

spot_imgspot_img