മൂന്നു വർഷമായി നാട്ടിൽ പോയിട്ട്, ഏക മകളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല, രോഗങ്ങളുമായി മല്ലിട്ടു കഴിയുന്ന ഉമ്മയെ ഒരുനോക്കു കാണണം; സഹോദരൻ്റെ വാക്കുകേട്ട് ഹോട്ടൽ തുടങ്ങിയ മലയാളി അബുദബിയിലെ തെരുവിലായി

അബുദാബി: നിയമക്കുരുക്കു മൂലം നാട്ടിൽ പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുന്ന മലയാളി.A Malayali wandering the streets of Abu Dhabi unable to go home due to legal entanglements

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക് കേസുള്ളതിനാൽ നാട്ടിലേക്കു പോകാൻ കഴിയാതെ അബുദാബിയിൽ പെട്ടുപോയത്. സ്വന്തം സഹോദരനാണ് ഷാഫി മുസ്തഫയുടെ ഈ അവസ്ഥക്ക് കാരണം എന്നതാണ് മറ്റൊരു ദുരന്തം.

ചെക്കുകേസിൽ പ്രതിയായതോടെ 3 വർഷമായി വിസയില്ലാതെ കഴിയുകയാണ് ഷാഫി. കേസുള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനാകില്ല, ആരും ജോലിയും നൽകിയില്ല .

തെരുവിലും പാർക്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും ഒക്കെ കിടന്നുറങ്ങിയും പരിചയക്കാരുടെ റൂമുകളിൽ പോയി കുളിച്ച് വേഷം മാറിയുമാണ് ഇദ്ദേഹം ഓരോ ദിവസവും തള്ളിനീക്കുന്നത്. ആരെങ്കിലും അറിഞ്ഞ് ഭക്ഷണം നൽകിയാൽ വിശപ്പ് മാറും. അല്ലെങ്കിൽ മുഴുപ്പട്ടിണിയും.

കുറച്ചു വർഷങ്ങൾ സൗദിയിൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്തു. അലർജി കാരണം ആ ജോലിയിൽ തുടരാൻ സാധിച്ചില്ല. 2019ൽ കോവിഡിനു തൊട്ടു മുന്നേയാണ് സന്ദർശക വീസയിൽ യുഎഇയിൽ എത്തിയത് സൈൻ ബോർഡ് കമ്പനിയിലായിരുന്നു ജോലി.

ശമ്പള കുടിശിക മൂലം ആറാം മാസത്തിൽ ആ ജോലി രാജിവച്ചു.കോവിഡ് സമയത്ത് വീസ പുതുക്കാനായില്ല. ഇളവുകാലം കഴിയുന്നതിന് മുൻപ് വൻതുക നൽകി മറ്റൊരു വീസയിലേക്കു മാറി.

വേറൊരു ജോലി ചെയ്തുകൊണ്ടിരിക്കെ സഹോദരൻ റഷീദ് മുസ്തഫയുടെ നിർബന്ധത്തിനു വഴങ്ങി ഇരുവരും ചേർന്ന് അബുദാബിയിൽ റസ്റ്ററന്റ് എടുത്തുനടത്താൻ തുടങ്ങിയതോടെ പ്രശ്നത്തിനും തുടക്കമായി.

റസ്റ്ററന്റിലെ ജീവനക്കാരെ താമസിപ്പിക്കാൻ എടുത്ത ഫ്ലാറ്റിന്റെ വാടകയ്ക്കായി ഷാഫിയുടെ ചെക്കാണ് റഷീദ് കെട്ടിട ഉടമയ്ക്ക് നൽകിയിരുന്നത്. കച്ചവട ആവശ്യാർഥം പലർക്കായി ഇങ്ങനെ ഷാഫിയുടെ 6 ചെക്ക് നൽകി.

8 മാസമാകുമ്പോഴേക്കും കടം കൂടിയപ്പോൾ മറ്റു മാർഗ്ഗമില്ലെന്നു മനസിലാക്കി കച്ചവടം നിർത്തി സഹോദരൻ റഷീദ് മുങ്ങി.ഇതോടെ ബാധ്യത മുഴുൻ തനിക്കായതായി . ഇക്കാര്യങ്ങൾ ധരിപ്പിച്ച് ചെക്ക് ബാങ്കിൽ നൽകരുതെന്ന് അഭ്യർഥിച്ചെങ്കിലും കെട്ടിട ഉടമ കേസ് ഫയൽ ചെയ്തു. നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്കു പോകാൻ പറ്റാതായി.

14,500 ദിർഹം കെട്ടിട ഉടമയ്ക്ക് നൽകിയാൽ കേസ് പിൻവലിക്കാമെന്ന് അറിയിച്ചെങ്കിലും ഷാഫിയുടെ കയ്യിൽ ഒരു ദിർഹം പോലുമില്ലാത്തതിനാൽ അത് നടന്നില്ല.

സുമനസുകളിൽ പ്രതീക്ഷ വക്കുകയാണ് ഷാഫി .നിയമക്കുരുക്ക് തീർത്ത് കിട്ടിയാൽ ഒരു ജോലി തരപ്പെടുത്തി കടബാധ്യതകൾ തീർക്കാനാണ് താൽപര്യം. സൈൻ ബോർഡ് രംഗത്ത് വർഷങ്ങളുടെ തൊഴിൽ പരിചയമുള്ളതിനാൽ ജോലി പെട്ടെന്ന് ലഭ്യമാകുമെന്നും ഷാഫി കരുതുന്നു

‘മൂന്നു വർഷമായി നാട്ടിൽ പോയിട്ട്. ഏക മകളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. രോഗങ്ങളുമായി മല്ലിട്ടു കഴിയുന്ന ഉമ്മയെ ഒരുനോക്കു കാണണം’ –എന്നും ഷാഫി പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

Other news

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ്...

സവാദ് റിമാൻഡിൽ

സവാദ് റിമാൻഡിൽ തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി

നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എബിവിപി തിരുവനന്തപുരം: നാളെ സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ ബന്ദിന്...

നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം

നിലമ്പൂരിൽ തോൽക്കുന്നത് ഏത് ഇസം നിലമ്പൂരിൽ വിജയിക്കുക പിണറായിസമോ, സതീശനിസമോ? നിലമ്പൂരിലെ തെരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img