കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരെയാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച റവന്യു വകുപ്പ് സംഘടിപ്പിച്ച ഓണ പരിപാടിക്കിടെയാണ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയത്. സംഭവത്തെ തുടർന്ന് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി എടുത്തത്.

കലക്ടറേറ്റിലെ ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുമ്പാകെയാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്.

10000 രൂപ കൈക്കൂലി; മരട് എസ്‌ഐ പിടിയിൽ

കൊച്ചി: അപകടത്തില്‍പ്പെട്ട വാഹനം തിരിച്ചുനല്‍കാന്‍ കൈക്കൂലി വാങ്ങിയ എസ്‌ഐ പിടിയിൽ. മരട് എസ്‌ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.

അപകടത്തില്‍ പെട്ട വാഹനം തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗോപകുമാറിനെ സ്റ്റേഷനില്‍ നിന്നും വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്.

ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെടുകയായിരുന്നു.

വിജിലൻസ്നി ര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപകുമാറിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ കോടതി

ന്യൂഡൽഹി: പീഡന പരാതി നൽകിയ അഭിഭാഷകയെ ഭീഷണിപ്പെടുത്തിയ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം.

സാകേത് ജില്ലാ കോടതി ജഡ്ജി സഞ്ജീവ് കുമാറിനെ സസ്പെൻഡ് ചെയ്യാനും മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ നടപടിയെടുക്കാനുമാണ് നിർദ്ദേശം.

അഭിഭാഷകനെതിരെയുള്ള പീഡന കേസുമായി മുന്നോട്ടു പോകരുതെന്നും കോടതിയിൽ പ്രതിക്ക് അനുകൂലമായി മൊഴി നൽകണമെന്നും പറഞ്ഞുകൊണ്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്ന പരാതിക്ക് മേലാണ് കോടതി നടപടി.

സംഭവത്തിന്റെ പശ്ചാത്തലം

പീഡനപരാതി നൽകിയ അഭിഭാഷകയെ, കേസ് മുന്നോട്ടു പോകാതിരിക്കാനും, കോടതിയിൽ പ്രതിക്ക് അനുകൂലമായി മൊഴി നൽകാനുമാണ് ജഡ്ജിമാർ സമ്മർദ്ദത്തിലാക്കിയത് എന്നാണ് പരാതിയിൽ പറയുന്നത്.

പരാതിക്കാരി നൽകിയ വെളിപ്പെടുത്തലുകൾ പ്രകാരം, 30 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമവും ഉണ്ടായതായി ആരോപണം.

തെളിവുകളും ഹൈക്കോടതിയുടെ ഇടപെടലും

പരാതിക്കാരിക്ക് തന്റെ ആരോപണങ്ങളെ ഓഡിയോ റെക്കോർഡിംഗുകളിലൂടെ തെളിയിക്കാൻ കഴിഞ്ഞു. റെക്കോർഡിംഗുകളിൽ നിന്ന് ജഡ്ജിമാർ നടത്തിയ സംഭാഷണങ്ങളും ഭീഷണികളും വ്യക്തമായതിനാൽ, ഹൈക്കോടതി അതിനെ ഗൗരവമായ തെളിവായി കണക്കാക്കി.

ജഡ്ജിമാർ കുറ്റാരോപണങ്ങൾ നിഷേധിച്ചുവെങ്കിലും, സമർപ്പിച്ച ഓഡിയോ റെക്കോർഡിംഗുകളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ കഴിയാതെ പോയി. ഇതോടെ, ഹൈക്കോടതി തൽസ്ഥിതി ഇടപെടൽ ആവശ്യമാണ് എന്ന് ചൂണ്ടിക്കാട്ടി.

നീതിന്യായ വ്യവസ്ഥയിൽ വിശ്വാസ്യത ചോദ്യം

ജഡ്ജിമാർക്കു തന്നെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതായുള്ള ആരോപണം പുറത്തുവന്നത്, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്കുള്ള വലിയ ആഘാതം ആയി മാറി.

പൊതുജനങ്ങൾക്കും അഭിഭാഷക സമൂഹത്തിനും നിയമ സംവിധാനത്തോടുള്ള വിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

Summary: A Kozhikode collectorate official has been suspended for misbehaving with a female staff member during Onam celebrations. The suspension came after complaints were raised about his inappropriate conduct at the workplace.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img