പ്രായപൂർത്തിയാകാ ത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 58 വയസ്സുകാരന് മൂന്ന് ജീവപര്യന്തം തടവും 5,35,000 രൂപ പിഴയും. ഇതുകൂടാതെ 12 വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്.
ഇടുക്കി കൊന്ന ത്തടി ഇഞ്ചപ്പതാൽ നെല്ലിക്കു ന്നേൽ കുമാർ എന്ന് വിളിക്കുന്ന ലെനിൻ കുമാറിനെയാണ് ഇടു ക്കി അതിവേഗകോടതി ജഡി ലൈജുമോൾ ഷെരീഫ് ശിക്ഷിച്ചത്. പ്രതി മരണംവരെ ജയിലിൽ കഴിയണമെന്നും വിധിയിലുണ്ട്.
2020-ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ വെള്ളമി ല്ലാത്തതിനാൽ പെൺകുട്ടിയും വീട്ടുകാരും ആറ്റിലാണ് അലക്കുകയും കുളിക്കുകയും ചെ യ്തിരുന്നത്. ആറിന്റെ പരിസരത്തുള്ള പാറയുടെ മറവിൽവെച്ചാണ് . പെൺകുട്ടിയെ പീഡിപ്പിച്ചത്. അസ്വസ്ഥതമൂലം ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ ഡോ ക്ടർ പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിയുന്നത്.
ആശുപ ത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചു.കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽ കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശു പാർശചെയ്തു. 2020-ൽ ഇൻ സ്പെക്ടർ ആർ. കുമാറിൻ്റെ നേതൃത്വത്തിൽ വെള്ളത്തൂവൽ പോലീസാണ് കേസ് അന്വേഷിച്ചത്.