മരണം വിവാദമായതിനെ തുടർന്നാണ് കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്
തിരുവനന്തപുരം: വിവാദമായ നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്ട്. എന്നാൽ ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് അറിയണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു. (Neyyatinkara Gopan’s death; Postmortem report out)
ഗോപൻ്റെ മരണം വിവാദമായതിനെ തുടർന്നാണ് കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചത്. രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്.
കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും ആണ് സനന്ദൻ പ്രതികരിച്ചത്.