ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽനിന്ന് 10,000 കിലോ അരി മറിച്ചു വിറ്റു; പെട്ടിമുടി ഗോഡൗണിലെ രണ്ട് സ്റ്റോർ കീപ്പർമാർക്കെതിരെ നടപടി

മൂന്നാർ: ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്കുള്ള റേഷനിൽനിന്ന് 10,000 കിലോ അരി സ്വകാര്യവിപണിയിൽ മറിച്ചുവിറ്റെന്ന് റിപ്പോർട്ട്. സ്റ്റോക്കിൽ 10 ടണ്ണിലധികം അരിയുടെ കുറവ് കണ്ടെത്തിയതിനെത്തുടർന്ന് പെട്ടിമുടിയിലെ ഗോഡൗണിലെ സ്റ്റോർ കീപ്പർമാരായ രണ്ടുപേരെ ചുമതലയിൽനിന്ന് നീക്കി. ഗിരിജൻ സൊസൈറ്റി മുൻ സെക്രട്ടറിയെയും സഹോദരനെയുമാണ് ചുമതലയിൽനിന്ന് നീക്കിയത്.

സിവിൽ സപ്ലൈസ് വകുപ്പിലെ ചില താൽക്കാലിക ജീവനക്കാരുടെ സഹായത്തോടെയാണ് അരി മറിച്ചുവിറ്റതെന്നാണ് പുറത്തുവരുന്ന വിവരം. ഇടമലക്കുടിയിലെ ആദിവാസികൾക്ക് കഴിഞ്ഞ മാസത്തെ റേഷൻ 21 ദിവസമായി തടസ്സപ്പെട്ട് കിടക്കുകയാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് റെയ്ഡും നടപടിയും. കലക്ടറുടെ ഇടപെടലിൽ ഇടമലക്കുടിയിൽ അഞ്ചര ടൺ റേഷൻ അരി അടിയന്തരമായി എത്തിക്കുന്നതിനും നടപടിഎടുത്തു.

അഞ്ചര ടൺ റേഷൻ സാധനങ്ങൾ രണ്ടു റേഷൻ കടയിലെത്തിയതോടെ ഇന്നലെ രാവിലെ മുതൽ ഇടമലക്കുടിയിൽ റേഷൻ വിതരണം പുനരാരംഭിച്ചു.

കലക്ടർ വി. വിഘ്നേശ്വരിയുടെ നിർദേശപ്രകാരം ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ, ഇടമലക്കുടിയിൽ റേഷൻ വിതരണത്തിന്റെ ചുമതലയുള്ള ഗിരിജൻ സൊസൈറ്റി അധികൃതർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെട്ടിമുടിയിലെ റേഷൻ ഗോഡൗൺ, സൊസൈറ്റിക്കുടി, പരപ്പയാർ എന്നിവിടങ്ങളിലെ റേഷൻ കടകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇടമലക്കുടിയിൽ റേഷൻ സാധനങ്ങൾ വിതരണം ചെയ്യാതെ പെട്ടിമുടിയിലെ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

പെട്ടിമുടിയിലെ ഗോഡൗണിൽനിന്ന് പ്രത്യേക വാഹന സൗകര്യമൊരുക്കിയാണ് അരി ഉൾപ്പെടെ സാധനങ്ങൾ എത്തിച്ചത്. കഴിഞ്ഞ മാസം റേഷൻ അരി ഉൾപ്പെടെ ലഭിക്കാതെ വന്നതോടെ ഗോത്രവർഗക്കാർ മൂന്നാർ, മാങ്കുളം എന്നിവിടങ്ങളിലെത്തി പൊതു വിപണിയിൽനിന്ന് കൂടിയ വില നൽകിയാണ് അവശ്യ സാധനങ്ങൾ വാങ്ങിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു

വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. ഇന്നലെ രാവിലെ...

ലാഭം ബി.ജെ.പിക്കും സി.പി.എമ്മിനും

ലാഭം ബി.ജെ.പിക്കും സി.പി.എമ്മിനും ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കുന്നതിൽ ബിജെപി മറ്റു...

മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ…

മലഞ്ചരക്ക് കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ IDUKKI: കാട്ടാനയാക്രമണം മൂലം വനാതിർത്തിയിലെ മലഞ്ചരക്ക് കൃഷി...

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ്...

ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി

ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കോഴിക്കോട് സംഘർഷം കോഴിക്കോട്: മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി...

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള...

Related Articles

Popular Categories

spot_imgspot_img