web analytics

‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’; എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്. സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഈ വിഷയത്തിൽ സ്ഥാനാർഥി സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്.

സരിന്റെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ്നേതൃത്വം നൽകുന്ന പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സമസ്തയുടെ സുപ്രഭാതത്തിലും എ പി വിഭാഗത്തിന്റെ സിറാജിലും, ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, കഷ്ടം’ എന്ന തലക്കെട്ടോടെയായിരുന്നു പരസ്യം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് വന്ന പരസ്യം ഏറെ വിവാദം ഉണ്ടാക്കുകയും ചെയ്തു. ഈ വിഷയത്തിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്.

പരസ്യത്തിന്റെ ഡിസൈനടക്കം നൽകിയാണ് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിക്ക് അപേക്ഷ നൽകേണ്ടത്. ജില്ലാ കലക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഒരു മാധ്യമപ്രവർത്തകൻ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ എന്നിവരാണ് ഈ കമ്മിറ്റിയിലുണ്ടാവുക.

ഇത്തരത്തിലുള്ള കമ്മിറ്റിയുടെ അനുമതി പോലും തേടാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചത് എന്നതിനാൽ സ്ഥാനാർഥിയടക്കം നടപടി നേരിടേണ്ടി വരും. സരിൻ ജയിക്കുകയാണെങ്കിൽ എതിർസ്ഥാനാർഥികൾക്ക് കോടതിയെ സമീപിക്കാം. തുടർനടപടിയായി അയോഗ്യത പോലും നേരിടേണ്ടി വന്നേക്കാം.

രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയത് കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുസ്‌ലിം സമുദായത്തിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പരസ്യം നൽകി എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പരസ്യത്തിനായി സമർപ്പിച്ച അപേക്ഷ ഇതിനിടെ പുറത്ത് വന്നിരുന്നു. പരസ്യത്തിനായുള്ള അപേക്ഷയും ഇതിന്റെ ഡിസൈനുമടങ്ങുന്ന രണ്ട് കത്തുകളാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിന്റെ തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

Other news

കേരളം പിടിക്കാൻ രാഹുൽ എത്തുന്നു! സീറ്റ് തർക്കത്തിൽ ‘ഹൈക്കമാൻഡ്’ ഇടപെടൽ; രണ്ട് ഘട്ടങ്ങളിലായി വൻ പര്യടനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞ കേരള രാഷ്ട്രീയത്തിൽ ആവേശം വിതറാൻ...

ലഹരിക്കടത്തുകാരുടെ പേടിസ്വപ്നം; കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു

ലഹരിക്കടത്തുകാരുടെ പേടിസ്വപ്നം; കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’...

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി! പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

ടോയ്‌ലറ്റ് നിർമ്മാണത്തിന് 15 ലക്ഷം കൈക്കൂലി! പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ്...

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം രാജ്യത്തെ ഡിജിറ്റൽ...

ധാരാവി: ചേരികൾക്കുള്ളിലെ ‘ശതകോടീശ്വരൻ’; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ!

ധാരാവി: ചേരികൾക്കുള്ളിലെ 'ശതകോടീശ്വരൻ'; മുംബൈയുടെ ഹൃദയമിടിപ്പിന്റെ കഥ! മുംബൈയിലെ ധാരാവിയെക്കുറിച്ച് ഏറ്റവും മികച്ച...

ലോണെടുത്തു വാങ്ങിയ സ്കൂട്ടർ കള്ളൻ കൊണ്ടുപോയി; ഉടമയ്ക്ക് വരുന്നത് ആയിരങ്ങളുടെ പിഴനോട്ടീസ്; ദുരിതത്തിൽ വീട്ടമ്മ

ലോണെടുത്തു വാങ്ങിയ സ്കൂട്ടർ കള്ളൻ കൊണ്ടുപോയി; ഉടമയ്ക്ക് ആയിരങ്ങളുടെ പിഴനോട്ടീസ് തൃശ്ശൂർ റെയിൽവേ...

Related Articles

Popular Categories

spot_imgspot_img