web analytics

കട്ടൻചായയും പരിപ്പുവടയും വേണ്ടെന്നുവെച്ചോ? മിണ്ടാതെ ഉരിയാടാതെ ഇ.പി. ജയരാജൻ മടങ്ങി

‘ആത്മകഥ’യിലെ പരാമർശങ്ങൾ വിവാദമായിരിക്കെ ഇ.പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുത്തു മടങ്ങി.

സിപിഎം സെക്രട്ടേറിയറ്റ്‌ യോഗത്തിന് എത്തിയപ്പോൾ ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാതെയായിരുന്നു മടക്കം. യോഗത്തിനു എത്തുമ്പോൾ അദ്ദേഹത്തെ മാധ്യമങ്ങൾ കണ്ടിരുന്നുവെങ്കിലും ഒരു പ്രതികരണവും നടത്തിയില്ല. താൻ മാധ്യമങ്ങളെ കാണും എന്ന് മാത്രമാണ് പറഞ്ഞത്.

ആത്മകഥാ വിവാദം കരുതിക്കൂട്ടിയുള്ള ഗൂഢാലോചന ആണെന്നും താൻ എഴുതിയത് അല്ല പുറത്തുവന്നതെന്നുമാണ് ജയരാജൻ സിപിഎം സെക്രട്ടേറിയറ്റിനെ അറിയിച്ചത്.

പുസ്തകത്തിന്റെ ഉള്ളടക്കം താൻ അറിയാതെയാണെന്ന ജയരാജന്റെ വിശദീകരണം നേതാക്കൾ മുഖവിലയ്‌ക്കെടുക്കുന്നില്ല.

എന്നാൽ അദ്ദേഹത്തോട് ആലോചിക്കാതെയാണ് അതു പ്രസാധകർ പ്രസിദ്ധീകരിക്കാനൊരുങ്ങിയതെന്ന വാദം ശരിയാണെന്ന് അവരും കരുതുന്നു.

തിരിച്ച് പോവുമ്പോഴും മൗനത്തിൽ തന്നെയായിരുന്നു ജയരാജൻ. ആത്മകഥാ വിവാദത്തിൽ സിപിഎം സെക്രട്ടേറിയറ്റ്‌ യോഗത്തിൽ ജയരാജൻ വിശദീകരണം നൽകി എന്നാണ് വിവരം.

ആസൂത്രിതമായ ഗൂഡാലോചന ഇതിന് പിന്നിൽ നടന്നു എന്ന് തന്നെ അദ്ദേഹം വിശദീകരിച്ചിരിക്കാനാണ് സാധ്യത. ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം സെക്രട്ടേറിയറ്റ്‌ യോഗത്തിന് എത്തിയത്.

എൽഡിഎഫ് കൺവീനർ പദവിയിൽനിന്നു നീക്കിയതു മുതൽ, എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായ സംസ്ഥാന നേതൃത്വത്തോട് തികഞ്ഞ അകൽച്ചയിലായിരുന്നു ജയരാജൻ.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ച വിവാദമായി നിൽക്കുമ്പോൾ തന്നെയാണ് അദ്ദേഹത്തെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്.

ഇതിൽ കടുത്ത അതൃപ്തി അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിനുശേഷം അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോൾ ഇപിയെ കേന്ദ്രീകരിച്ച് ആത്മകഥാ വിവാദം കത്തുമ്പോഴാണ് അദ്ദേഹം യോഗത്തിന് വീണ്ടും എത്തുന്നത്.

ആസൂത്രിതമായ ഗൂഡാലോചന ആത്മകഥാ വിവാദത്തിന് പിന്നിലുണ്ടെന്ന് ഇന്നലെ പാലക്കാട് വാർത്താസമ്മേളനം വിളിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാർട്ടിയിൽ തന്നെ ഗൂഡാലോചന നടന്നോ എന്നുള്ള സംശയവും ഇപിക്ക് ഉള്ളതായാണ് സൂചന. ആത്മകഥ തിരുത്താൻ ഏൽപിച്ച ലേഖകനിൽ നിന്നും ഉള്ളടക്കം ചോർന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

Other news

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന ഇന്നത്തെ നക്ഷത്രഫലം അറിയാം

ഇന്ന് ബന്ധങ്ങൾക്കും സന്തോഷത്തിനും പ്രത്യേക പ്രാധാന്യമുള്ള ദിവസം…വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം നൽകുന്ന...

മുന്നിലെ കാർ പെട്ടെന്ന് യൂടേൺ എടുത്തതിനെ തുടർന്ന് അപകടം; ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അപകടം; ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം ചെന്നൈയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറുകൾ...

ഇറാൻ രാഷ്ട്രീയത്തിൽ പുതിയ യുഗം; ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മകൻ മൊജ്താബ ഖമനയി അധികാരത്തിലേക്ക്..?

ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി മൊജ്താബ ഖമനയി അധികാരത്തിലേക്ക്..? ഇറാനിൽ ദശാബ്ദങ്ങളായി...

ജയിലിന് മുന്നിൽ ‘മാസ്’ സ്വീകരണം; വിജിലൻസ് പിടികൂടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ പൊന്നാട അണിയിച്ച് ആരാധകർ

കോട്ടയം: കേരളത്തിലെ വിജിലൻസ് ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾക്കാണ് കോട്ടയം ജില്ലാ...

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ അധികാരമാറ്റം? മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു

ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ അധികാരമാറ്റം? മൊജ്താബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു ആയത്തൊള്ള...

Related Articles

Popular Categories

spot_imgspot_img