web analytics

വയറു വേദനയുമായി ആശുപത്രിയിലെത്തി; പരിശോധനയിൽ ആ ഞെട്ടിക്കുന്ന സത്യം പുറത്തു വന്നു; 11-കാരിക്ക് ഏഴാം മാസത്തിൽ ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി കോടതി; പ്രതിയെ തേടി പോലീസ്

മുംബൈ: ബലാത്സം​ഗത്തിന് ഇരയായ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ​ഗർ‌ഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി. ബോംബെ ഹൈക്കോടതിയാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.Court allows

11-കാരിക്കാണ് ​ഗർഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. ശാരീരികമായും മാനസികമായും ​ഗർഭച്ഛിദ്ര പ്രക്രിയകളിലൂടെ കടന്നുപോകാൻ പെൺകുട്ടി യോ​ഗ്യയാണെന്ന് മെഡിക്കൽ ബോർഡ് അറിയച്ചതിനെ തുടർന്നാണ് കോടതി അനുമതി നൽകിയത്.

ജസ്റ്റിസ് ശർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവായിരുന്നു ​ഹർജിക്കാരൻ. അണുബാധ കാരണമാണ് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്.

പെൺകുട്ടിയെ പരിശോധിച്ച താനെയിലെ ആശുപത്രി അധികൃതർ വയറുവേദനയ്‌ക്ക് മരുന്ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ വേദന കുറയാതെ വന്നതോടെ മുംബൈയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു കുടുംബം.

തുടർന്നാണ് 11-കാരി ​ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഒക്ടോബർ 24നായിരുന്നു സംഭവം. 11-കാരിയെ ആരോ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

​ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ ​ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. കേസിന്റെ ​ഗൗരവവും മെഡിക്കൽ ബോർഡിന്റെ ശുപാർശയും പരി​ഗണിച്ച കോടതി ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകി. ​ഗർഭസ്ഥശിശുവിന്റെ രക്ത, ടിഷ്യൂ സാമ്പിളുകൾ ശേഖരിച്ച് വയ്‌ക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ഭാവിയിൽ ഇത് അന്വേഷണത്തിന് സഹായിച്ചേക്കുമെന്ന നി​ഗമനത്തിലാണിത്.

പുറത്തെടുക്കുന്ന ​ഗർഭസ്ഥശിശുവിന് ജീവനുണ്ടെങ്കിൽ അതിനെ പരിപാലിക്കേണ്ട പൂർണ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്നും കുഞ്ഞിന്റെ ആരോ​ഗ്യം പരിപാലിക്കാൻ ഡോക്ടർമാർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ഇതേസമയം പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img