ഐപിഎല്ലിൽ ഇപ്പോൾ താരങ്ങളുടെ പോരാട്ടമാണ്. ഓരോ ടീമുകളുടെയും പ്രമുഖ താരങ്ങളുടെ പോരാട്ടം താരതമ്യം ചെയ്തും വിലയിരുത്തിയും ആരാധകർ ആഘോഷമാക്കുകയാണ്. അത്തരത്തിൽ ഒരു ബാറ്റിംഗ് മാമാങ്കത്തിന്റെ താരതമ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷഭ് പന്തുമാണ് ഇതിലെ നായകന്മാർ. രണ്ടുപേരും വിക്കറ്റ് കീപ്പർമാർ. ഇന്ത്യക്കുവേണ്ടി വിക്കറ്റ് കാത്തവർ.
ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് 82 ശരാശരിയും 242 റൺസ് എടുത്ത സഞ്ജു സാംസൻ നാലാമതാണ്. ആറുമത്സരങ്ങളിൽ 32.33 ശരാശരിയിൽ 194 റൺസ് ആണ് ഋഷഭിന്റെ സമ്പാദ്യം. ലക്നൗ സൂപ്പർ ജയന്റ്സിനു എതിരായ മത്സരത്തിൽ നാലാമനായി ഇറങ്ങിയ റിഷഭ് പന്ത് 24 ബോളിൽ നാല് ഫോറും രണ്ടു സിക്സറും അടക്കം 41 റൺസ് എടുത്തു. പക്ഷേ റിക്ഷഭിന് പക്ഷെ സഞ്ജുവിന്റെ അടുത്തെത്താൻ സാധിച്ചില്ല. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ റൺവേട്ടയിൽ മുന്നിൽ സഞ്ജു തന്നെ. ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തിൽ 10 റൺസ് നേടിയാൽ തന്നെ സഞ്ജു സാംസന് അനായാസം ശുഭ്മാൻ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്താം. സീസണിലെ അഞ്ചാം ജയം തേടി രാജസ്ഥാൻ റോയൽസ് ഇന്ന് ഇറങ്ങുമ്പോൾ സഞ്ജുവിന്റെ പ്രകടനവും ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പ് ടീമിൽ എത്താനുള്ള മത്സരത്തിൽ സഞ്ജുവിന്റെ പ്രധാന വെല്ലുവിളിയായ റിഷഭിനെ സഞ്ജു എത്തരത്തിൽ ഒതുക്കുമെന്ന് കാത്തിരുന്നു കാണാം.
ഐ പി എൽ ആറാം സീസണിലെ റൺ വേട്ട ഇങ്ങനെ;
ആറ് കളികളില്‍ 79.75 ശരാശരിയിൽ 319 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഓപ്പണര്‍ വിരാട് കോലിയാണ് റണ്‍വേട്ടയില്‍ ഒന്നാമത്
അഞ്ച് മത്സരങ്ങളില്‍ നിന്നായി 87.00 ശരാശരിയിൽ 261 റണ്‍സുമായി രാജസ്ഥാന്‍ റോയല്‍സിന്‍റെ റിയാന്‍ പരാഗാണ് രണ്ടാമത്.
ആറ് മത്സരങ്ങളിൽ നിന്നും 51.00 ശരാശരിയിൽ 255 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്‌മാന്‍ ഗില്ലാണ് മൂന്നാമത്.
അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയിൽ 246 റണ്‍സുള്ള സഞ്ജു സാംസണ്‍ നാലാമത് നില്‍ക്കുന്നു.
അഞ്ചുമത്സരങ്ങളിൽ 226 റണ്‍സുമായി ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണു അഞ്ചാമത്.
ആറ് മത്സരങ്ങളില്‍ 32.33 ശരാശരിയിൽ 194 റണ്‍സുമായി ഋഷഭ് പന്ത്ആറാമത്.
Read also; എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് അവതാരകന്റെ ചോദ്യം; തോൽവിയിലും ചിരി പടര്‍ത്തി സഞ്ജുവിന്റെ ഉത്തരം; വൈറൽ