533 മില്യൺ ഡോളർ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടിൽ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആൻഡ് ലേണിനോട് അമേരിക്കൻ കോടതിയുടെ നിർദേശം. വായ്പക്കാർക്ക് പണം തിരിച്ചടക്കാനായിട്ടാണ് ഈ തുക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നു നിർദേശിച്ചത്. ബൈജൂസ് തങ്ങൾക്ക് നൽകാനുള്ള പണത്തിന് മേൽ നിയന്ത്രണമാവശ്യപ്പെട്ടുകൊണ്ട് വായ്പക്കാർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി. പാപ്പരത്വ കേസുകളിൽ മാത്രം വാദം കേൾക്കുന്ന കോടതിയാണ് ബൈജൂസിനെതിരെ വിധി പ്രസ്താവിച്ചത്.
ഗുരുതരമായ സാമ്പത്തിക പ്രശ്‌നത്തിലാണ് ബൈജൂസ്. ഓഹരി ഉടമകളും വായപാക്കാരുമായി സ്ഥാപനത്തിൽ പല തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ റിജു രവീന്ദ്രനെയു ബൈജു രവീന്ദ്രനെയും ലക്ഷ്യം വച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പണം എവിടെയാണ് എന്നുള്ളതിൽ ബൈജൂസ് വ്യക്തത നൽകിയിരുന്നില്ല. ഇതിനെ കോടതി രൂക്ഷമായി വിമർശിക്കുകയും, പണം കണ്ടെത്തുന്നതിനായി ഉടമകൾ ഇടപെടണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു. വായ്പാ കമ്പനികൾ കടം തിരിച്ചടക്കാൻ സമ്മർദം ചെലുത്തിയതാണ് തിങ്ക് ആൻ ലേണിന്റെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥാപനത്തിന്റെ അഭിഭാഷകൻ ഷെറോൺ കോർപ്പസ് വാദിച്ചു. ഈ സമ്മർദം കൊണ്ടാണ് പണം സൂക്ഷിച്ച സ്ഥലം രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നും അഭിഭാഷകൻ പറഞ്ഞു.
Read Also: ഇലക്ടറൽ ബോണ്ടിന്‍റെ സീരിയൽ നമ്പർ പ്രസിദ്ധീകരിക്കണം; എസ്ബിഐക്ക് സുപ്രീംകോടതിയുടെ നോട്ടീസ്