ഒരുമിച്ചിരുന്ന ബന്ധുക്കളായ യുവതിക്കും യുവാവിനുംനേരെ സദാചാര ആക്രമണം. ശനിയാഴ്ച ഉച്ചയ്ക്ക് കർണ്ണാടകയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ബേല്‍ഗവിയിലെ കില്ല തടാകത്തിനരികെ ഇരിക്കുകയായിരുന്ന ഇരുവരുടെയും അടുത്തേക്ക് എട്ടുപേരോളമുണ്ടായിരുന്ന സംഘം എത്തുകയും പേര് ചോദിച്ച ശേഷം ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള പേരുകൾ പറഞ്ഞതോടെയാണ് സംഘം പ്രകോപിതരായത്.
സംഭവം ഇങ്ങനെ:
തടാകത്തിനരികെ ഒന്നിച്ചിരുന്ന ഇവരുടെ പേരുകള്‍ സദാചാര ഗുണ്ടകള്‍ ചോദിച്ചു. യുവതിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍, ബന്ധുക്കളാണെങ്കിലും യുവാവിന്റെയും യുവതിയുടെയും പേരുകള്‍ വ്യത്യസ്ത മതക്കാരുടേതായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ പേരുകള്‍ പറഞ്ഞതോടെ ഇരുവരെയും പതിനേഴുപേരോളം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഇരുവരും വ്യത്യസ്ത മതസ്ഥരാണെന്ന് അറിഞ്ഞതോടെയാണ് എന്തിനാണ് സ്ത്രീയോടൊപ്പം ഇരിക്കുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്ത് ആക്രമണം തുടങ്ങിയത്. ഇരുവരെയും ഒരു മുറിയിലേക്ക് കൊണ്ടുപോയി യുവാവിനെ മണിക്കൂറുകളോളം ആക്രമിക്കുകയുമായിരുന്നു. വൈകീട്ട് 6.30 വരെ തന്നെ മര്‍ദിച്ചെന്നാണ് യുവാവ് നല്‍കിയ പരാതിയിലുള്ളത്. ഇരുവരുടെയും കുടുംബങ്ങള്‍ എത്തുന്നതുവരെ മണിക്കൂറുകളോളം ആക്രമണം തുടര്‍ന്നു. സംഭവത്തില്‍ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
Also read:പെട്ടെന്ന് വണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നുണ്ടോ ? നിർബന്ധമായും ഈ ടെസ്റ്റ് ചെയ്തിരിക്കണം









