web analytics

കോഴിവില മാത്രമല്ല ചെലവുകളും കുതിച്ചു; പിടിച്ചു നിൽക്കാനാകാതെ ഹോട്ടലുടമകൾ

വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം

അവശ്യ വസ്തുക്കളുടെ വിലയും ചെലവുകളും ഉയർന്നതോടെ ഹോട്ടൽ പ്രതിസന്ധിയിലായി ഹോട്ടൽ വ്യവസായം. ബാങ്ക് വായ്പ്പയെടുത്തും കടം വാങ്ങിയും വൻതുക മുതൽമുടക്കി ഹോട്ടൽ നടത്തിപ്പിനായി ഇറങ്ങിയ സംരംഭകർ ഇപ്പോൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

മുൻപ് 750-800 രൂപയ്ക്ക് മറുനാടൻ തൊഴിലാളികളെ ലഭിക്കുമായിരുന്നു എങ്കിൽ ഇപ്പോൾ 900-1000 രൂപ മറുനാടൻ തൊഴിലാളികൾക്ക് നൽകണം.

തദ്ദേശീയരായ ഹോട്ടൽ തൊഴിലാളികളും ഇതേ വേതനത്തിന് ജോലി ചെയ്യാൻ തയാറാണ് എങ്കിലും ഇവർ ദീർഘകാലം ഒരേ ഹോട്ടലിൽ തൊഴിലെടുക്കാൻ തയാറാകാത്തത് ഹോട്ടലുടമകൾക്ക് തിരിച്ചടിയാണ്.

മറുനാടൻ തൊഴിലാളികൾ കൂടുതൽ സമയം ജോലി ചെയ്യും എന്നതും ഇവരെ ജോലിക്ക് എടുക്കാൻ ഹോട്ടൽ ഉടമകളെ പ്രേരിപ്പിക്കുന്നു.

സ്ഥിരം തൊഴിലാളികളെ കിട്ടാനില്ല എന്നതിനാൽ തൊഴിലാളികളിൽ ചിലർ ജോലി സമയത്ത് മദ്യപിച്ചാൽ പോലും ഉടമകൾക്ക് കണ്ടില്ലെന്ന് നടിക്കേണ്ട അവസ്ഥയാണ്.

അവശ്യ വസ്തുക്കളുടെ വില വർധനവ് ഹോട്ടൽ ഉടമകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്. കോഴിവില ഇരട്ടിയായി ഉയർന്നതാണ് അടുത്തിടെ നേരിട്ട ഏറ്റവും വലിയ തിരിച്ചടി.

എണ്ണവില മുതൽ കാപ്പിപ്പൊടിക്ക് വരെ കുത്തനെ വില ഉയർന്നെന്നും ഇതനുസരിച്ച് ഉത്പന്നങ്ങളുടെ വില ഉയർത്താനാകാത്ത സ്ഥിതിയാണെന്നും ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.

വിറകിനും ഗ്യാസിനും തീപിടിച്ച വിലയാണ്. ഒരു പിക്-അപ് വാൻ വിറകിന് 5000 രൂപ വരെ നൽകണം. വെള്ളവും വിലകൊടുത്ത് വാങ്ങുകയാണ് .സ്ഥാപനത്തിന്റെ നിറം മങ്ങിയാൽ കച്ചവടവും കുറയും.

ഇത് മറികടക്കാൻ ഹോട്ടലുകളുടെ നവീകരണത്തിന് മുടക്കേണ്ട തുക വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ എങ്കിലും ഫ്രണ്ട് ഓഫീസ് മുതൽ ശുചിമുറി വരെ നവീകരിക്കേണ്ടിവരും.

ഇതിനായി ഇടത്തരം ഹോട്ടലുകൾ 15 ലക്ഷം രൂപ വരെ ചെലവിടേണ്ടി വരുന്നുണ്ട്. ഇതിനായി മുടക്കുന്ന പണം തിരിച്ചുപിടിക്കാൻ സാധ്യമല്ലെന്ന് വ്യാപാരികൾ.

മാസം വാടകയിനത്തിൽ 40,000 മുതൽ 60,000 വരെ, വൈദ്യുതി ബിൽ 25000 രൂപ, ജിഎസ്ടി. ദിവസം ശരാശരി 12 തൊഴിലാളികൾക്ക് വരെ വേതനം, വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടേയും പിരിവുകൾ, ലൈസൻസിനായി അടയ്ക്കേണ്ട തുക ഇവയെല്ലാം മുടക്കി വ്യാപാരം നടത്തുന്നവർക്ക് അനധികൃത തട്ടുകടകൾമൂലം വ്യാപാരം നഷ്ടപ്പെടുന്നു എന്ന പരാതിയുണ്ട്.

എല്ലാ നിയമങ്ങളും പാലിച്ച് നടത്തുന്ന ഹോട്ടലുകൾക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകും. മൂന്നാർ ഉൾപ്പെടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഏറെ പ്രതിസന്ധി.

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

മദ്യലഹരിയിൽ കയ്യേറ്റവും ചീത്തവിളിയും, പോലീസ് ജീപ്പിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ കൊച്ചി:...

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു കേരള പോലീസ്

46-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു ...

ഒരൊറ്റ രക്തപരിശോധനയിലൂടെ കണ്ടെത്താം, 99% കൃത്യത; പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി

കാൻസർ കണ്ടെത്തുന്ന പുതിയ സംവിധാനം വികസിപ്പിച്ച് അബുദാബി അബുദാബി : രക്തപരിശോധനയിലൂടെ തന്നെ...

ഹൃദയം തകർക്കുന്ന ക്രൂരത! മുക്കത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച 22-കാരൻ പിടിയിൽ;

കോഴിക്കോട്: മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത കൂടി കോഴിക്കോട് മുക്കത്ത് റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img