web analytics

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

തിരുവനന്തപുരം: എൻഎസ്എസും എസ്എൻഡിപിയും പരസ്യമായി ഇടതുമുന്നണിയെ പിന്തുണയ്ക്കുകയും യുഡിഎഫിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തതോടെ കോൺഗ്രസിനകത്ത് ആശങ്കയും അസ്വസ്ഥതയും ശക്തമാകുന്നു. 

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയാണ് ഇരു സമുദായ സംഘടനകളും നിലപാട് കടുപ്പിച്ചിരിക്കുന്നത്. 

ഇതോടെ സതീശന്റെ സോഷ്യൽ എൻജിനീയറിങ്ങിൽ പാളിച്ചകളുണ്ടെന്ന രഹസ്യവിമർശനങ്ങളാണ് കോൺഗ്രസിനകത്ത് ഉയരുന്നത്. 

ഇതിന്റെ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ആര് നയിക്കണമെന്ന ചർച്ച വീണ്ടും സജീവമായി.

അതേസമയം, ഇക്കുറി നിയമസഭയിൽ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ കാണിക്കരുതെന്ന തീരുമാനത്തിലാണ് സിപിഎം. 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സതീശനെ സ്വന്തം മണ്ഡലമായ പറവൂരിൽ തന്നെ ഒതുക്കുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷം രാഷ്ട്രീയ തന്ത്രങ്ങൾ മെനയുകയാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിന്നുള്ള സൂചനകൾ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നേക്കാമെന്ന ആശങ്ക സൃഷ്ടിച്ചതോടെയാണ്, രണ്ട് പ്രമുഖ ഹൈന്ദവ സമുദായ സംഘടനകളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ സിപിഎം ശക്തമാക്കുന്നത്. 

ഈ പശ്ചാത്തലത്തിലാണ് എൻഎസ്എസ്–എസ്എൻഡിപി ഐക്യനീക്കം കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടുന്നത്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശനാകും എത്തുക എന്ന കാര്യത്തിൽ കോൺഗ്രസിലും മുന്നണിയിലും ഏകദേശ ധാരണ രൂപപ്പെട്ടതിന് പിന്നാലെയാണ്, സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനും സതീശനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.

 അതേസമയം, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കൾക്ക് അനുകൂലമായ പരാമർശങ്ങൾ നടത്തിയത് പാർട്ടിക്കകത്തെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാക്കി.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന പറവൂരിനെ യുഡിഎഫിന്റെ കൈകളിലെത്തിച്ചത് വി.ഡി. സതീശനാണ്. 1996ലെ ആദ്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, 2001 മുതൽ മണ്ഡലം തുടർച്ചയായി അദ്ദേഹത്തെ പിന്തുണച്ചു.

 ശക്തമായ വാഗ്മിത്വവും രാഷ്ട്രീയ പോരാട്ട ശേഷിയും സതീശനെ ഇന്നും കോൺഗ്രസിന്റെ മുൻനിര നേതാവായി നിലനിർത്തുന്നു.

കാലങ്ങളായി പറവൂരിൽ സിപിഐയാണ് മത്സരിച്ചുവരുന്നത്. 

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആ സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അത് സാധ്യമാകാത്ത പക്ഷം, പൊതുസ്വതന്ത്ര സ്ഥാനാർഥിയെ നിർത്തണമെന്ന നിർദേശവും സിപിഎമ്മിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

ബിഡിജെഎസ് രൂപീകരണ ഘട്ടത്തിൽ ‘വിപുല ഐക്യം’ എന്ന ആശയവുമായി രംഗത്തെത്തിയ വെള്ളാപ്പള്ളി നടേശൻ, പിന്നീട് എൻഎസ്എസ്–എസ്എൻഡിപി ബന്ധം തകരുന്ന സാഹചര്യവും നേരിട്ടിരുന്നു.

 ഇപ്പോൾ ‘നായാടി മുതൽ നസ്രാണിവരെ’ എന്ന ആശയത്തോടെ വീണ്ടും രാഷ്ട്രീയ ഇടപെടലിലേക്ക് കടക്കുകയാണ് അദ്ദേഹം. എൻഎസ്എസ് ഇത് പൂർണമായി ഏറ്റെടുത്തിട്ടില്ലെങ്കിലും, എസ്എൻഡിപിയുമായി സഹകരണം ഉറപ്പാണെന്ന് സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി മുന്നോട്ടുവയ്ക്കുന്ന ഈ സമുദായ രാഷ്ട്രീയ സമീപനം, ഈഴവ–നായർ വോട്ടുകൾ നിർണായകമായ പറവൂരിൽ ഇടതുപക്ഷത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. 

അതേസമയം, യുഡിഎഫിന് ഭരണത്തിലേക്കുള്ള സാധ്യതയെന്ന ആത്മവിശ്വാസം കോൺഗ്രസിനകത്ത് തന്നെ മൗനസംഘർഷങ്ങൾക്ക് ഇടയാക്കുന്നതായും സൂചനകളുണ്ട്.

English Summary

The open support extended by NSS and SNDP to the Left Democratic Front and their sharp criticism of the UDF have triggered internal unrest within the Congress. Opposition Leader V.D. Satheesan has emerged as the main target of the community organisations, raising doubts within the party about his social engineering strategy. Amid speculation that the UDF may project Satheesan as Chief Ministerial candidate, the CPM is reportedly planning strategies to politically contain him in his home constituency of Paravur. The evolving NSS–SNDP alignment is being seen as part of the Left’s effort to consolidate Hindu community votes, even as internal leadership debates intensify within the Congress.

nss-sndp-stance-congress-internal-conflict-vd-satheesan

VD Satheesan, Congress, UDF, LDF, NSS, SNDP, CPM, Kerala politics, Paravur, Assembly election, Community politics, Leadership crisis

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

Related Articles

Popular Categories

spot_imgspot_img