സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈന്യം
ഡമാസ്കസ്: സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു.
യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ആക്രമണം സ്ഥിരീകരിച്ചു.
ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും, എന്നാൽ ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും സെന്റകോം അറിയിച്ചു.
ആക്രമണം നടത്തിയ ഐഎസ് ഭീകരനെ സംഭവസ്ഥലത്തുതന്നെ യുഎസ് സേന വധിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
സിറിയയിൽ ഐഎസ് ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ആക്രമണം നടന്നത്.
യുഎസിനെയും സിറിയയെയും ലക്ഷ്യമിട്ട ഐഎസ് ആക്രമണമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ഐഎസിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.
English Summary
Reports indicate that the Islamic State (ISIS) is becoming active again in Syria. In a recent attack targeting U.S. forces, two American soldiers and one U.S. civilian were killed. The U.S. Central Command (CENTCOM) confirmed the incident, stating that three others were injured but are in stable condition. The attacker was killed at the scene by U.S. forces. U.S. President Donald Trump described the attack as an ISIS operation against the U.S. and Syria and warned of strong retaliation.
isis-attack-syria-us-soldiers-killed
Syria, Islamic State, ISIS attack, US soldiers, CENTCOM, Donald Trump, Middle East, terrorism









