വാഹനത്തിന് സൈഡ് കൊടുത്തില്ല; ആംബുലൻസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ആക്രമിച്ചു
കൊല്ലം: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. ഒക്‌ടോബർ 28-ന് രാത്രി കൊല്ലം കൊട്ടിയത്ത് നടന്ന സംഭവത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്.
വാഹനത്തിന് സൈഡ് തന്നില്ലെന്നാരോപിച്ച് ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ചേർന്ന് ആംബുലൻസ് നടുറോഡിൽ തടഞ്ഞുനിർത്തി ഡ്രൈവർ വിപിനെ മർദിക്കുകയും കൈവശമുള്ള വസ്തുക്കൾ കവർച്ച നടത്തുകയും ചെയ്തിരുന്നു. വിപിന്റെ വാച്ച് അടക്കമുള്ള വസ്തുക്കളാണ് പ്രതികൾ കവർന്നത്.
സംഭവത്തിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിട്ട് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പൊലീസ് പഴുതടച്ച അന്വേഷണം നടത്തുകയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ പിടികൂടുകയുമായിരുന്നു. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
മൂന്ന് പ്രതികളെയും മുൻപും സമാന കേസുകളിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യപ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
കൊല്ലത്ത് ആംബുലൻസ് തടഞ്ഞ് നിർത്തി ആക്രണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊല്ലം കൊട്ടിയത്തായിരുന്നു സംഭവം. രോഗിയുമായി പോയ ആംബുലൻസ് നടുറോഡിൽ തടഞ്ഞ് നിർത്തി പ്രതികൾ ഡ്രൈവറെ ആക്രമിക്കുകയായിരുന്നു.
ആദിച്ചനല്ലൂർ സ്വദേശി ഷഫീഖ്, തൃക്കോവിൽവട്ടം സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ 28നാണ് സംഭവം നടന്നത്. മൂന്ന് യുവാക്കൾ ചേർന്നാണ് ആംബുലൻസ് തടഞ്ഞത്. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്.
പ്രതികൾ ഡ്രൈവറെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് ബൈക്കിലെത്തിയ യുവാക്കൾ ആക്രമണം നടത്തിയത്.
ആംബുലൻസ് ഡ്രൈവർ വിപിനെ ആക്രമിച്ച പ്രതികൾ വിപിന്റെ കയ്യിലുണ്ടായിരുന്ന വസ്തുക്കൾ കവർന്നു.
വാച്ചടക്കം കവർച്ച നടത്തി. കൊല്ലത്ത് തന്നെ ഒളിവിൽ കഴിയുകയായിരുന്ന 2 പ്രതികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
പ്രതികൾ സംസ്ഥാനം വിട്ട് പോകാനുള്ള സാധ്യത മുന്നിൽ കണ്ട് പഴുതടച്ച അന്വേഷണമാണ് പൊലീസ് നടത്തിയത്. കേസിലെ മുഖ്യപ്രതിയായ കൊട്ടിയം സ്വദേശി അൻവർ ഇപ്പോഴും ഒളിവിലാണ്.
മൂവരെയും സമാനമായ കേസുകളിൽ ഇതിനുമുപും പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ളിവിൽ കഴിയുകയായിരുന്ന 2 പ്രതികളെ പൊലീസ് പിടികൂടിയത്.
പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കിയിരുന്നു.
തുടർന്നാണ് ഇരുവരും പിടിയിലായത്.
English Summary
Two men were arrested in Kollam for stopping an ambulance and assaulting its driver, also robbing him. The incident occurred on October 28 at Kottiyam. Shafeeq from Adichanalloor and Faisal from Thrikkovilvattom were detained, while the prime accused, Anwar from Kottiyam, remains absconding. The accused attacked driver Vipin alleging he didn’t give way and robbed his belongings, including a wristwatch. Police intensified the search fearing their escape and issued lookout notices.









