ഇടുക്കി : മൂന്നാറില്‍ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കർശന നടപടി സ്വീകരിച്ചു.
മൂന്ന് ടാക്‌സി ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് തല്‍ക്കാലം സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മൂന്നാറുകാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് എന്നിവർക്കെതിരെയാണ് നടപടി.
ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഭവം സംസ്ഥാനതലത്തില്‍ ചര്‍ച്ചയായി.
കേരള സന്ദര്‍ശനത്തിനിടെ നേരിട്ട ദുരനുഭവത്തെക്കുറിച്ച് മുംബൈയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ജാന്‍വി സോഷ്യല്‍ മീഡിയയിൽ വീഡിയോ പങ്കുവച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
യുവതിയെ സഹായിക്കാനെത്തിയ പൊലീസും ഓണ്‍ലൈന്‍ ടാക്‌സി നിരോധന നിലപാട് പിന്തുണച്ചതായി ആരോപണം.
ജാന്‍വിയും സുഹൃത്തുക്കളും ഓണ്‍ലൈന്‍ ടാക്‌സി സേവനം ഉപയോഗിച്ച് കൊച്ചിയിലും ആലപ്പുഴയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് മൂന്നാറിലെത്തിയത്.
പൊലീസിന്റെയും തെറ്റായ ഇടപെടല്‍
എന്നാല്‍ “ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് മൂന്നാറില്‍ പ്രവേശനമില്ല” എന്ന പേരിൽ പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടഞ്ഞുവെച്ചു. പ്രദേശത്തെ ടാക്‌സി വാഹനങ്ങള്‍ ഉപയോഗിച്ചേ മുന്നോട്ട് പോകാന്‍ പാടുള്ളൂ എന്ന ഉപദേശത്തോടൊപ്പം ഭീഷണിയും ഉയര്‍ന്നതോടെ ജാന്‍വി പൊലീസിന്റെ സഹായം തേടി.
എന്നാല്‍ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് ആവര്‍ത്തിച്ചതായി ജാന്‍വി ആരോപിച്ചു. വീഡിയോ വൈറലായതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു.
എഎസ്‌ഐ സാജു പൗലോസ്, ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യന്‍ എന്നിവരാണ് നടപടി നേരിട്ടത്. സംഭവം രാജ്യത്താകെ വലിയ പ്രതികരണങ്ങള്‍ക്ക് ഇടയാക്കി, വിനോദസഞ്ചാര സൗഹൃദ പ്രദേശമായി പേരുള്ള മൂന്നാറില്‍ ഇത്തരമൊരു പ്രവൃത്തിയുണ്ടായതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു.
യാത്രക്കാർ മദ്യപിച്ച നിലയിലാണെങ്കിൽ യാത്ര അനുവദിക്കില്ല;പരിശോധന കർശനമാക്കി റെയിൽവെ
വിനോദസഞ്ചാര സൗഹൃദ നയത്തിന് മങ്ങല്‍
വീഡിയോ വിവാദമാകുകയും നിയമലംഘനവും അനുനയം പുലര്‍ത്തിയ പൊലീസിന്റെ സമീപനവും ചൂണ്ടിക്കാട്ടി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുകയായിരുന്നു.
സഞ്ചാരികള്‍ക്കെതിരെയുള്ള ഭീഷണി, ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തല്‍, യാത്രാനിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ നയം പാലിക്കുമെന്ന് വകുപ്പ് അറിയിച്ചു.
സംഭവത്തില്‍ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള ടൂറിസത്തിന്റെ വിശ്വാസ്യതക്ക് മങ്ങല്‍ വരുത്തുന്ന പ്രവൃത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
English Summary
In Munnar, Kerala, a Mumbai tourist was allegedly threatened and blocked by local taxi drivers for using an online cab service.









