തിരുവനന്തപുരം: പോക്‌സോ കേസില്‍ വ്‌ളോഗര്‍ മുകേഷ് നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ജാമ്യം നൽകിയത്. രണ്ടാം പ്രതി അന്‍സിയക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്നയാക്കി ഫോട്ടോയെടുക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വ്ലോഗർ മുകേഷ് നായര്‍ക്കെതിരായ കേസ്. പെൺകുട്ടിയുടെ മാതാപിതാക്കളാണ് മുകേഷിനെതിരെ കോവളം പൊലീസില്‍ പരാതി നല്‍കിയത്.
കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് രണ്ട് മാസം മുന്‍പാണ് കേസിനാസ്പദമായ റീല്‍സ് ചിത്രീകരണം നടന്നത്. ഇതിനിടെ കുട്ടിയുടെ സമ്മതമില്ലാതെ അര്‍ദ്ധനഗ്നയായുള്ള ഫോട്ടോകളെടുത്തുവെന്നാണ് ആരോപണം.
ചിത്രീകരണ സമയത്ത് അനുമതിയില്ലാതെ കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. ഇത് കുട്ടിയില്‍ ഇത് മാനസികമായ പ്രശ്നങ്ങളുണ്ടാക്കുന്നതിന് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ മുകേഷ് നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
എന്നാല്‍ കേസിനു ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് നായര്‍ അന്ന് തന്നെ രംഗത്ത് വന്നിരുന്നു. സംഭവത്തെ നിയമപരമായി നേരിടുമെന്നും മുകേഷ് പ്രതികരിച്ചിരുന്നു. അഡ്വക്കേറ്റ് അഫ്‌സല്‍ ഖാന്‍ മുകേഷിന് വേണ്ടി കോടതിയില്‍ ഹാജരായി.
ലോഡ്ജിൽ മുറി എടുത്ത് മയക്കുമരുന്ന് കച്ചവടം; കമിതാക്കൾ പിടിയിൽ
കൊച്ചി: വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന മയക്കുമരുന്നും കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. കളമശേരി മണലിമുക്കിലാണ് സംഭവം.
60 ഗ്രാം എം.ഡി.എം.എയും 30 ഗ്രാം കഞ്ചാവുമായി മാഞ്ഞാലി വയലക്കര തുമ്പാരതി വീട്ടിൽ ഷാരൂഖ് സലിം (28) പാലക്കാട് മണ്ണാർക്കാട് കല്ലുമല വട്ടപ്പിളളിൽ വീട്ടിൽ ഡോണ പോൾ (27) എന്നിവരാണ് പിടിയിലായത്.
കൊച്ചി സിറ്റിയുടേയും റൂറലിൻ്റേയും അതിർത്തിയിലുള്ള ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് കച്ചവടം നടന്നിരുന്നത്.
മണലിമുക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ മാസങ്ങളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.