കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിൽ വന്‍ തോതിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ നടപടികൾ തുടരുന്നതിനിടെ വൻ ആശങ്കയിൽ ഐടി പ്രൊഫഷനുകളിൽ ജോലി ചെയ്യുന്നവർ. അതോറിറ്റി ഹാക്കർ നടത്തിയ ഒരു സർവ്വേ പറയുന്നത് 89 ശതമാനം ഐടി പ്രൊഫഷനലുകളും തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ് എന്നതാണ്. സാമ്പത്തിക പ്രതിസന്ധിയും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിനാണ് കൂട്ടപിരിച്ച് വിടൽ നടപടികൾ കമ്പനികൾ സ്വീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
സാങ്കേതിക മേഖലയിൽ ആണ് തൊഴിലാളികൾ ഇത്തരത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് എന്ന് അതോറിറ്റി ഹാക്കറിന്‍റെ റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച് 54.5 8 ശതമാനം തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടുമോ എന്നുള്ള ആശങ്കയിലാണ്. അമേരിക്കയിൽ കഴിഞ്ഞ രണ്ടു മാസത്തെ കണക്കെടുത്താൽ ടെക്ക് മേഖലയിൽ മാത്രം 193 കമ്പനികളിൽ നിന്നായി അൻപതിനായിരത്തിലേറെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മറ്റു കമ്പനികളുടെ കണക്കും ഏതാണ്ട് ഇതിനടുത്തു വരും. മാർച്ച് മാസത്തിൽ മാത്രം 7 കമ്പനികളിൽ നിന്ന് 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ കണക്കുകളാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെ ആശങ്കയിൽ ആഴ്ത്തുന്നത്.
നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ ഉണ്ടായേക്കാവുന്ന തൊഴിൽ നഷ്ടവുംജീവനക്കാരെ സംബന്ധിച്ച് ആശങ്കയാണ്. അമേരിക്കയിൽ നടത്തിയ സർവേയിൽ 1200 തൊഴിലാളികളിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ ലഭ്യമായത്. സർവേയിൽ പങ്കെടുത്ത 72.42% തൊഴിലാളികളും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയെ പ്രകടിപ്പിച്ചതായി പറയുന്നു. സർവ്വേ പറയുന്നതനുസരിച്ച് ഐടി മേഖലകളിൽ 89.6 ശതമാനവും സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലകളിൽ 74.42 ശതമാനവും ആണ് ആശങ്കയിൽ ഉള്ള ജീവനക്കാർ.
എന്നാൽ ഇതിനൊരു മറുവശവും ഉണ്ട്. വേൾഡ് ഇക്കണോമിക് ഫോറം കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് എ ഐ സാങ്കേതികവിദ്യമൂലം 2025 9 കോടിയിലധികം പുതിയ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് എന്നാണ് പറയുന്നത്. നിർബന്ധ ബുദ്ധിയുടെ കടന്നുവരവിൽ ആശങ്ക വേണ്ടെന്നും ഇതുവഴി കൂടുതൽ നൂതനമായ അവസരങ്ങൾ സൃഷ്ടിക്കപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും ഐടി വിദഗ്ധരും പറയുന്നു.