15 വയസ്സുള്ള വിദ്യാർഥി 31 വയസ്സുള്ള സ്കൂൾ അസിസ്റ്റന്റിനെ കുത്തിക്കൊലപ്പെടുത്തി. പാരിസ്∙ വടക്കുകിഴക്കൻ ഫ്രാൻസിലെ നോജന്റിലെ സ്കൂളിൽ ആണ് സംഭവം. വിദ്യാർഥിയുടെ ബാഗ് പരിശോധനയ്ക്കിടെ അധ്യാപക സഹായിയായ 31 വയസ്സുകാരനെ വിദ്യാർഥി പല തവണ കുത്തി വീഴ്ത്തുകയായിരുന്നു.
ഫ്രാൻസിൽ ഇത്തരത്തിലുള്ള മാരകമായ സ്കൂൾ ആക്രമണങ്ങൾ അപൂർവ്വമാണെങ്കിലും, അക്രമ സംഭവങ്ങളെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളെ തുടർന്ന് ഈ വർഷം ചില സ്കൂളുകളിൽ ബാഗ് പരിശോധന നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരുന്നു.
ഈ വസന്തകാലത്ത് നടത്തിയ പരിശോധനകളിൽ നിന്ന് 186 കത്തികൾ കണ്ടെടുക്കുകയും 32 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇപ്പോൾ നടന്ന സംഭവത്തിലെ അക്രമിയെ ഉടൻ തന്നെ അധികൃതർ പിടികൂടി. പ്രതിയായ വിദ്യാർഥി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
മോഷ്ടിച്ച ബൈക്കിൽ കറക്കം ഇത്തിരി കൂടിപ്പോയി; യുവാക്കൾക്ക് കിട്ടിയത് എട്ടിൻ്റെ പണി…!
മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥിരം ബൈക്ക് മോഷ്ടാക്കളായ യുവാക്കൾ അറസ്റ്റിൽ. ബന്ധുക്കളായ മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കൽ വീ ട്ടിൽ ചന്ദ്രപ്രസാദ് (19) എന്നിവരെ യാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാത്രി 10.30-നു ശേഷം കാന്തിപ്പാറ മുക്കടി ഇച്ച മ്മക്കട സ്വദേശിയായ കമ്പിനിപ്പടി വീട്ടിൽ ജോയിയുടെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന ബൈക്ക് പ്രതികൾ അപഹരിക്കുകയായിരു ന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്.
ഇതിനിടെ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി കോതമംഗലത്ത് സുഹൃത്തിനെ കാണാൻ പോയി.തിരിച്ചുവരുന്ന വഴി രാത്രി 10.30-ഓടെ അടിമാലി 14-ാം മൈലിൽ ബൈക്ക് അപകട ത്തിൽപ്പെടുകയും നാട്ടുകാർ പോലീസിൽ വിവരമറിയിക്കുക യുംചെയ്തു. പോലീസ് പ്രതികളെ ആശുപ ത്രിയിലെത്തിച്ച് ചികിത്സ നൽകി.
എന്നാൽ, പോലീസിനോട് പരസ്പരവിരുദ്ധമായാണ് പ്രതികൾ സംസാരിച്ചത്. ഇതിനെ തുടർന്ന് പോലീസ് വിശദമായി ചോദ്യംചെ യ്തപ്പോളാണ് ബൈക്ക് മോഷ്ടിക്ക പ്പെട്ടതാണെന്ന് അറിഞ്ഞത്. തുടർന്ന് അറസ്റ്റുചെയ്യുകയാ യിരുന്നു.
പ്രതികൾക്കെതിരേ വണ്ടി പ്പെരിയാർ, വണ്ടൻമേട്, കുമളി പോലീസ് സ്‌റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.