ശബരിമല സ്വർണക്കൊള്ള കേസ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി.
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർ ഉൾപ്പെട്ട വലിയ ഗൂഢാലോചനയാണെന്നും, താൻ സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന ആരംഭിച്ചതാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി.
കൽപേഷ് ഉൾപ്പെടെ പദ്ധതിയുടെ ഭാഗം
ഗൂഢാലോചനയുടെ ഭാഗമായി കൽപേഷിനെ കൊണ്ടുവന്നതായും പോറ്റി മൊഴിയിൽ വ്യക്തമാക്കി.
സ്വർണം ചെമ്പായത് ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും പദ്ധതിപരമായ നീക്കമായിരുന്നുവെന്നും അന്വേഷണം വ്യക്തമാക്കുന്നു.
തട്ടിയെടുത്ത സ്വർണം പിന്നീട് പങ്കിട്ടെടുത്തതായും സംഘത്തിന് സംശയമുണ്ട്.
പോറ്റിയെ കസ്റ്റഡിയിൽ എടുക്കാൻ നീക്കം
കേസിൽ മുന്നോട്ട് പോകുന്ന അന്വേഷണത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് തന്നെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് അപേക്ഷ നൽകും.
വരും ദിവസങ്ങളിൽ കേസന്വേഷണത്തിൽ നിർണായക വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് സൂചന.
ശബരിമല നട ഇന്ന് തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. വൈകിട്ട് നാലിന് സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ പുനഃസ്ഥാപിക്കും.
ഹൈക്കോടതിയുടെ സമ്മതത്തോടെയാണ് പുനഃസ്ഥാപനം.
ഹൈക്കോടതി അനുമതിയോടെയാണ് ഈ നടപടികൾ. ചെന്നൈയിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി തിരികെ കൊണ്ടുവന്ന പാളികളാണ് പുനഃസ്ഥാപിക്കുന്നത്.
മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ
ശബരിമലയും മാളികപ്പുറവും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാളെ നടക്കും.
ശബരിമല മേൽശാന്തിക്കായി 14 പേരും മാളികപ്പുറത്തിന് 13 പേരുമാണ് സാധ്യത പട്ടികയിൽ.
രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുന്നു. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ടാകും.
English Summary:
Unnikrishnan Potti’s statement in the Sabarimala gold heist case has revealed a major conspiracy involving Travancore Devaswom officials. He stated that the plot began when he had applied as a sponsor and that Kalpesh’s involvement was part of the plan. Investigators suspect that the stolen gold was divided among the conspirators. Meanwhile, the Sabarimala temple will be opening today for Thulam month poojas, and the reinstallation of gold-plated door panels will be taking place with court approval. The selection of chief priests (Melshanthi) will be held tomorrow, with preparations underway ahead of the President’s visit.









