ശല്യം സഹിക്കാതായതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു
ചെന്നൈ: വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനു നേരെ ചൂലെടുത്ത് യുവതികൾ. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി എം.പൊന്നമ്പലത്തെയാണ് സ്ത്രീകൾ തള്ളിയത്. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് മർദനം നടത്തിയത്.(Young women beaten up AIADMK leader)
ശല്യം സഹിക്കാതായതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു. പിന്നീടും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ സ്ത്രീകളാണ് നേതാവിനെ തല്ലിയത്. തുടർന്ന് യുവതികൾ തന്നെ നേതാവിനെ മർദ്ദിച്ച വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ പൊലീസ് നേതാവിനെ അറസ്റ്റ് ചെയ്തു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, പൊന്നമ്പലത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും അദ്ദേഹം വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.