ഏഴു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫല സൂചന പുറത്തുവന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന 13 സീറ്റുകളിൽ 11 ഇടത്തും ഇന്ത്യ സഖ്യത്തിലെ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ് മുന്നേറുന്നത്. ആദ്യ ഫല സൂചനകൾ ബി.ജെ.പിക്ക് തിരിച്ചടിയാണ്.While the counting of votes for the by-elections in seven states is in progress,
മധ്യപ്രദേശിലെ ഒരു സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് മുന്നിട്ട് നിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മൂന്ന് സീറ്റിൽ കോൺഗ്രസാണ് മുന്നിൽ.ഹിമാചൽ പ്രദേശിൽ ഒരിടത്ത് ബി.ജെ.പിയാണ് മുന്നിൽ. ഹിമാചൽ പ്രദേശിലെ ദെഹ്രയിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലേഷ് താക്കൂറിന്റെ ലീഡ് ആറായിരം കടന്നു.
പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥിയുടെ ലീഡ് കാൽ ലക്ഷം കടന്നു. പശ്ചിമ ബംഗാളിലെ മണിക്തലയിൽ ദേശീയ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് കല്യാൺ ചൗബേ പതിനൊന്നായിരത്തിലധികം വോട്ടിന് പിന്നിലാണ്. പശ്ചിമ ബംഗാളിൽ മൂന്നിടത്ത് ടിഎംസിയാണ് മുന്നിൽ. ഉത്തരാഖണ്ഡിൽ രണ്ട് സീറ്റിൽ കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത്. ബിഹാറിൽ ഒരിടത്ത് ജെഡിയുവും മുന്നേറുന്നു.രാവിലെ 11 മണി വരെയുള്ള ഫലസൂചനയാണ് പുറത്ത് വന്നത്. തമിഴ്നാട്ടിലെ വിക്രംമാണ്ടിയിൽ ഡിഎംകെ സ്ഥാനാർത്ഥിയാണ് ലീഡ് ചെയ്യുന്നത്.