വെസ്റ്റ്ബാങ്ക് ഒലിവ് വിളവെടുപ്പ് ആക്രമണം
വെസ്റ്റ്ബാങ്ക്: ജോർദാൻ നദിയുടെ പടിഞ്ഞാറൻ തീരത്ത്, തുർമുസ് അയ്യ ഗ്രാമത്തിൽ ഒലിവ് വിളവെടുപ്പിനിടെ ഒരു പലസ്തീൻ യുവതിയെ മുഖംമൂടിയണിഞ്ഞ കുടിയേറ്റക്കാരൻ വടിയാൽ മർദ്ദിച്ചതായി റിപ്പോർട്ടുകൾ.
അമേരിക്കൻ മാധ്യമപ്രവർത്തകൻ ‘ജാസ്പർ നഥാനിയേൽ’ പകർത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്.
55-കാരിയായ അഫാഫ് അബു ആലിയക്ക് ഗുരുതര പരിക്ക്
കുടുംബത്തിൻ്റെ ഒലിവ് തോട്ടത്തിൽ വിളവെടുപ്പിനായി എത്തിയ ‘അഫാഫ് അബു ആലിയ’ (ഉം സാലിഹ്, 55) ആണ് ആക്രമണത്തിനിരയായത്.
വലിയ വടിയുമായി എത്തിയ യുവാവ് അവരെ തുടർച്ചയായി തലയിൽ അടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ബോധ രഹിതയായി വീണ ശേഷവും അവര്‍
അടിയേല്‍ക്കുന്നത് തുടരുകയായിരുന്നു.
ബ്രെയിൻ ഹെമറേജ് സ്ഥിരീകരിച്ചു; മറ്റു രണ്ടുപേർക്കും പരിക്ക്
പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അഫാഫ് അബു ആലിയക്ക് മസ്തിഷ്ക രക്തസ്രാവം സംഭവിച്ച് അവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേ ആക്രമണത്തിൽ മറ്റൊരു പലസ്തീൻകാരനും, പലസ്തീനികളെ സഹായിക്കാനെത്തിയ ഒരു വിദേശ പൗരനും പരിക്കേറ്റു.
കുടിയേറ്റക്കാരുടെ ആക്രമണം പതിവെന്ന് റിപ്പോർട്ടുകൾ
ഒലിവ് വിളവെടുപ്പ് കാലയളവിൽ ജൂത കുടിയേറ്റക്കാരുടെ ഭാഗത്തുനിന്ന് പലസ്തീനികൾക്ക് നേരെ ആക്രമണങ്ങൾ പതിവാണെന്നും, സഹായത്തിനായി എത്തിയ വിദേശ പൗരനും അക്രമത്തിൽ പെട്ടുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐഡിഎഫ് പ്രതികരിച്ചു
അക്രമം നടന്ന സ്ഥലത്ത് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) എത്തിയതിനെ തുടർന്ന് സംഘർഷം നിയന്ത്രിക്കപ്പെടുകയായിരുന്നു.
കുടിയേറ്റക്കാരുടെ ഭാഗത്തുനിന്നുള്ള ഏത് തരത്തിലുള്ള അക്രമത്തെയും ശക്തമായി അപലപിക്കുന്നതായാണ് ഐഡിഎഫ് ‘ബിബിസി’യോട് പ്രതികരിച്ചത്.
English Summary:
A masked Israeli settler attacked 55-year-old Palestinian woman Afaf Abu Alia during an olive harvest in Turmus Ayya village, West Bank. The brutal assault, captured on video by American journalist Jasper Nathaniel, shows the attacker beating her unconscious with a stick. Reports confirm she suffered a brain hemorrhage and is in intensive care. Two others, including a foreign volunteer assisting Palestinians, were also injured. The Israeli Defense Forces later intervened, condemning violence from settlers and restoring order. The attack occurred during the olive harvesting season, a period when assaults by Jewish settlers against Palestinian farmers are frequently reported in the region.









