വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നിലമേലിൽ കുടുംബാംഗങ്ങളായ രണ്ടു പേരുടെ മരണത്തിന് ഭക്ഷ്യവിഷബാധയാണെന്ന സംശയം. റഷീദാ ബീവിയും മരുമകൻ ഷാജിയുമാണ് മരിച്ചത്.
വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഇവർക്കും കുടുംബത്തിലെ മറ്റു ചിലർക്കും അസ്വസ്ഥത ഉണ്ടായത്. ഷാജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭക്ഷണം കഴിച്ച ആറുപേർക്കാണ് വിഷബാധ ലക്ഷണങ്ങൾ പ്രകടമായത്. സംഭവത്തെ തുടർന്ന് പൊലീസ് ഹോട്ടൽ അടച്ചുപൂട്ടി.
മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയിൽ കഴിയുന്ന സ്ത്രീയും ഹോട്ടലിൽ നിന്ന് മീൻ വിഭവം കഴിച്ചിരുന്നുവെന്നാണ് വിവരം. ഭക്ഷണം കഴിച്ച കുറച്ചുസമയംക്കുള്ളിൽ ഛർദി ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ച ശേഷമേ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മോർച്ചറിയിലും റഷീദാ ബീവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
English Summary
Two family members, Rasheeda Beevi and her son-in-law Shaji, died in Thiruvananthapuram district with suspected food poisoning after eating from a hotel in Vizhinjam. Six people who ate the meal fell ill, and Shaji’s wife remains in critical condition. Authorities have closed the hotel and said the exact cause will be confirmed only after scientific tests.
vizhinjam-hotel-food-poisoning-two-dead
Vizhinjam, Food Poisoning, Thiruvananthapuram, Kerala News, Health Incident, Hotel Case, Breaking News









