രാജ്യത്ത് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ കുത്തനെ കൂടിയെന്ന് (യുസിഎഫ്) യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. 2014ല്‍ 127 പരാതികൾ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം മാത്രം 745 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുസിഎഫ് റിപ്പോർട്ടിൽ പറയുന്നു.
മണിപ്പൂര്‍ കലാപം കൂട്ടാതെയുള്ള കണക്കുകള്‍ ആണ് പുറത്തുവന്നത് മണിപ്പൂരില്‍ ഒരുവർഷത്തിനിടെ 200ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചാണ് യുസിഎഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവർന്നെടുക്കപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ദേശീയ ന്യൂനപക്ഷ കമ്മിഷനിലും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനിലും കഴിഞ്ഞ അഞ്ചുവർഷമായി ക്രൈസ്തവ വിഭാഗത്തിന് പ്രതിനിധിയില്ലന്നും റിപ്പോർട്ടിൽ പറയുന്നു. പൗരന്മാർക്ക് നീതിയുറപ്പാക്കാൻ ഗവൺമെന്റ് ക്രിയാത്മകമായി ഇടപെടണമെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾക്കുനേരെ കേന്ദ്രം കണ്ണടക്കരുതെന്നും -യുസിഎഫ് ആവശ്യപ്പെട്ടു.