മദ്യപിച്ച് ലക്കുകെട്ട ജീവനക്കാരും കണക്കിൽപ്പെടാത്ത പണവും…ബെവ്കോയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
എറണാകുളം: അങ്കമാലിയിലെ ബെവ്കോ (കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ) ഔട്ട്‌ലെറ്റിൽ വിജിലൻസ് വിഭാഗം നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി.
പരിശോധനയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച അവസ്ഥയിൽ ജോലി ചെയ്തിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഔട്ട്‌ലെറ്റിലെ കണക്കുകൾ പരിശോധിച്ചതിൽ 22,000 രൂപയുടെ കുറവ് കണ്ടെത്തി. ഇതിന് പുറമെ, ജീവനക്കാരുടെ പക്കൽ നിന്ന് ഉറവിടം വ്യക്തമല്ലാത്ത 82,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
വിവിധ മദ്യ കമ്പനികളിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ തുകയാകാമെന്നാണ് ഇതുസംബന്ധിച്ച പ്രാഥമിക നിഗമനം.
ജോലി സമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.
English Summary
A surprise vigilance inspection at the BEVCO outlet in Angamaly, Ernakulam, revealed serious irregularities. Two employees were found intoxicated while on duty. A shortage of ₹22,000 was detected in the accounts, and ₹82,000 of unaccounted cash was seized from the staff. Vigilance suspects the money to be illegal payments from liquor companies, and strict action is likely against the employees.
vigilance-raid-bevco-angamaly-cash-seized-employees-drunk
BEVCO, Angamaly, Ernakulam, Vigilance Raid, Kerala News, Unaccounted Cash, Employees Drunk on Duty, Beverage Corporation, Irregularities









