കെഎസ്ആർടിസി ഡബിൾ ഡക്കർ കണ്ടക്ടർ അറസ്റ്റിൽ
വിനോദയാത്രയ്ക്ക് എത്തിയവർക്ക് ടിക്കറ്റ് നൽകാതെ പണം വാങ്ങിയ സംഭവത്തിൽ മൂന്നാറിലെ ഡബിൾ ഡക്കർ ബസ് കണ്ടക്ടറെ വിജിലൻസ് പിടികൂടി.
മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ പ്രിൻസ് ചാക്കോയാണ് വിജിലൻസിന്റെ പിടിയിലായത്. തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് സംഘമാണ് പ്രിൻസ് ചാക്കോയെ അറസ്റ്റ് ചെയ്തത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതേ ബസ്സിന്റെ ഡ്രൈവറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു.
മൂന്നാറിലെ പ്രകൃതി ഭംഗി ആസ്വദിക്കാനായി കെഎസ്ആർടിസി ഒരുക്കിയ ഡബിൾ ഡക്കർ ബസാണ് ഇത്.400 രൂപയാണ് ഈ ബസിലെ ടിക്കറ്റ് ചാർജ്.
കഴിഞ്ഞ ദിവസം ചിന്നക്കനാലിൽ നിന്ന് മൂന്നാറിലേക്ക് പോകവേ ബസ് യാത്രക്കാരിയിൽ നിന്നുമാണ് കണ്ടക്ടർ യാത്രക്കാരിൽ നിന്ന് പൈസ വാങ്ങിയത്.
എന്നാൽ ഇയാൾ പണം വാങ്ങി ടിക്കറ്റ് കൊടുക്കാൻ തയ്യാറായില്ല. ഇതോടെ ബസിൽ ഉണ്ടായിരുന്ന വിജിലൻസ് സംഘം ഉടൻ നടപടിയെടുക്കുകയായിരുന്നു.
ഇതിന് മുമ്പും പ്രിൻസ് ഇത്തരത്തിലുള്ള പ്രവൃത്തി നടത്തിയിരുന്നുവെന്നാണ് പരാതി.
Summary: Vigilance arrested a double-decker bus conductor in Munnar for taking money from tourists without issuing tickets.









