ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ കാണാതായ സ്വർണമാലയുമായി ബന്ധപ്പെട്ട വിവാദം അറക്കുളത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു. ഈസ്റ്റർ ദിനത്തിൽ കാണാതായ മാല ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊളുത്തില്ലാത്തനിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് അനുഭാവി സമൂഹമാധ്യ മത്തിൽ വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോയാണ് വീണ്ടും പാർട്ടിയെ കുഴപ്പത്തിലാക്കിയത്.
വീഡിയോ പുറത്തുവന്ന തോടെ ഏതാനും കോൺഗ്രസ് നേതാക്കളെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അതേസമയം, കോൺഗ്രസിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉന്നത നേതാക്കൾക്കെല്ലാം പരാതികൾ ലഭിച്ചിട്ടുണ്ട്.
അച്ചടക്കനടപടികളിൽ നി ന്നൊഴിവാകാനുള്ള കോൺഗ്രസിലെ ചില നേതാക്കളുടെ ശ്രമമാണ് പുതിയ വീഡിയോയെന്നും ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിൻ്റെ മൂ ലമറ്റത്തെ വീട്ടിൽ കോൺഗ്രസ് മണ്ഡല
പ്രസിഡൻ്റടക്കമുള്ള നേതാക്കൾ പങ്കെ ടുത്ത സത്കാരത്തിനിടെയാണ് മാല കാണാതായത്.
മാല കാണാതായതിനെക്കു റിച്ച് തിരക്കിയെങ്കിലും കണ്ടില്ലെന്ന മറു പടിയാണ് ബ്ലോക്ക് പഞ്ചായത്തംഗത്തി ന് സുഹൃത്തുക്കളിൽനിന്നു കിട്ടിയത്. തു ടർന്ന് ഇദ്ദേഹം പോലീസിൽ പരാതി നൽകി. അതോടെ മാല അറക്കുളം സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ കൂടിയായ കോൺഗ്രസ് പ്രവർത്തകന്റെ വീടിന് മുന്നിൽനിന്നും കണ്ടെടുത്തു.
എന്നാൽ മൂന്നുഗ്രാം തൂക്കംവരുന്ന കൊളുത്ത് മാലയിലുണ്ടായിരുന്നില്ല. ആരാണ് മാല അവിടെ കൊണ്ടുപോയി ഇട്ടതെന്നോ എന്തിനാണെന്നോ വ്യക്ത മായിരുന്നില്ല. എന്നിരുന്നാലും മാല കിട്ടിയതോടെ ഈ പ്രശ്‌നം കോൺഗ്രസ് നേതാക്കൾ ഇടപെട്ട് പറഞ്ഞുതീർത്തു.
സമ്മർദം ചെലുത്തി ബ്ലോക്ക് പഞ്ചായത്തംഗത്തെക്കൊണ്ട് പരാതിയും പിൻവലിപ്പിച്ചു. പക്ഷേ പാർട്ടിക്കുള്ളിലും പൊ തുജനങ്ങൾക്കിടയിലും മാലമോഷണം സജീവ ചർച്ചയായിതുടർന്നു.
അതിനിടെയാണ് ആരോപണവിധേ യനായ യൂത്ത് കോൺഗ്രസ് ജില്ലാ നേ താവിനെ കുറ്റവിമുക്തനാക്കി അറക്കുളം സ്വദേശി വീഡിയോ സമൂഹ മാധ്യമത്തിലെത്തിച്ചത്. ആരോ പണവിധേയൻ്റെ ഉറ്റ അനുയായിയാണ് ഇദ്ദേഹം. മാലയെടുത്തത് താനാണെന്ന് ഇയാൾ വീഡിയോയിൽ പറയുന്നു.
മാല മോഷണം പോയ സംഭവത്തിൽ എല്ലാവരും യൂത്ത് കോൺഗ്രസ് ജില്ലാ നേതാവിനെ കുറ്റപ്പെടുത്തുകയാണെന്നും എന്നാൽ അദ്ദേഹത്തിന് ഇതിൽ പങ്കില്ലെന്നും വീഡിയോയിൽ പറയുന്നു. ദുരൂഹത അവശേഷിപ്പിക്കുന്ന വീഡിയോ വരുംനാളുകളിൽ കോൺഗ്രസിന് തലവേദനയാകും എന്നാണ് സംസാരം.