ശർമാജി കാ ബേട്ടയെ പോലല്ല വർമാജി കാ ബേട്ട; ഹർദിക്കിന് അടി പാഴ്സലായി കിട്ടിയേനെ; മുംബൈ ഇന്ത്യൻസിലെ വാക്ക് പോര് കൈയ്യാങ്കളിയുടെ വക്കോളമെത്തി; ഹർദിക്കിനേയും തിലകിനേയും പിടിച്ചു മാറ്റിയത് രോഹിത്

ഓരോ തോല്‍വിക്ക് ശേഷവും ഹാര്‍ദിക് പാണ്ഡ്യ തങ്ങളുടെ തോല്‍വിക്ക് മറ്റ് കളിക്കാരെ കുറ്റപ്പെടുത്തുന്നത് കാണാം. കഴിഞ്ഞ മത്സരത്തില്‍, തിലക് വര്‍മ്മയുടെ ക്രിക്കറ്റ് അറിവില്ലായ്മയെ അദ്ദേഹം കുറ്റപ്പെടുത്തി. ഏറ്റവും പുതിയ തോല്‍വിയില്‍ പാണ്ഡ്യ രോഹിത് ശര്‍മ്മയെ കുറ്റപ്പെടുത്തുന്നത് കാണാനായി. ഡ്രസിംഗ് റൂമിലെ പുതിയ വിശേഷം പുറത്തു വന്നിട്ടുണ്ട്. ക്യാപ്റ്റന്‍ ഹാര്‍ദിക്കും യുവതാരമായ തിലക് വര്‍മയും തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും ഒടുവില്‍ കൈയാങ്കളിയിലേക്കു നീങ്ങുമെന്നു വന്നപ്പോള്‍ രോഹിത്തും ടീമുടമകളും ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനു ശേഷമായിരുന്നു ഈ സംഭവം. കളിയില്‍ മുംബൈ പരാജയപ്പെട്ട ശേഷം തിലകിനെ ഹാര്‍ദിക് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രോഹിത് ശര്‍മയെ പുറത്താക്കി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതു മുതല്‍ മുംബൈ ടീമിനകത്തു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ടീമിലെ സീനിയര്‍ താരങ്ങളും യുവതാരങ്ങളില്‍ ചിലരും രോഹിത്തിനൊപ്പം നിന്നതോടെ മുംബൈ ടീമിനകത്തു രണ്ടു ഗ്രൂപ്പുകളും രൂപപ്പെടുകയായിരുന്നു.

ടീമിനായി അവസാനം വരെ പൊരുതിയിട്ടും തിലകിനെ പ്രശംസിക്കാന്‍ തയ്യാറാവാതെ കുറ്റപ്പെടുത്തുകയാണ് ഹാര്‍ദിക് ചെയ്തതെന്നാണ് വിവരും. ഡിസിയുടെ ഇടംകൈയന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലിനെതിരേ തിലക് വേണ്ടത്ര ആക്രമണോത്സുകത കാണിച്ചില്ലെന്നും ഇതാണ് തോല്‍വിക്കു കാരണമെന്നുമായിരുന്നു ഹാര്‍ദിക്കിന്റെ വാദം. ഈ വിർശനത്തിന് പിന്നാലെയാണ് മുംബൈ ടീമിന്റെ ഡ്രസിങ് റൂമില്‍ വച്ച് ഹാര്‍ദിക്കും തിലകും തമ്മില്‍ രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ടത്. കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നു ബോധ്യമായതോടെ രോഹിത്തും മുംബൈ ടീമുടമകളും ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയുമായിരുന്നു.

ഹാര്‍ദിക്കും തിലകും തമ്മിലുള്ള ഈ വഴക്ക് ഗൗരവമേറിയ വിഷയം തന്നെയാണ്. മുംബൈ ടീമിനകത്ത് എത്ര മാത്രം പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളത് എന്നതിന്റെ ചെറിയൊരു സൂചന മാത്രമാണിത്.ലക്നൗവിനെതിരായ മത്സരത്തിന് മുൻപ് സ്റ്റാർ സ്പോർട്സ് ക്രിക്കറ്റ് ലൈവിൽ സംസാരിക്കവെ ക്ലാർക്ക് പറഞ്ഞത് ഇങ്ങനെയാണ്.
മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്തുമോയെന്ന് എനിക്കറിയില്ല. നമ്മൾ പുറത്ത് കാണുന്നതിലും അധികം കാര്യങ്ങൾ അവിടെ ടീമിനകത്ത് നടക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇത്രയധികം മികച്ച കളിക്കാരുണ്ടാകുമ്പോൾ ഇതുപോലെ സ്ഥിരതയില്ലാത്ത പ്രകടനം നടത്താൻ കഴിയില്ല. അതിനാൽ അവരുടെ ഡ്രെസ്സിങ് റൂമിനുള്ളിൽ വിവിധ ഗ്രൂപ്പുകളുണ്ടെന്ന് എനിക്ക് തോന്നുന്നു. അവിടെ ചില കാര്യങ്ങൾ വേണ്ടവിധത്തിൽ പ്രവർത്തിക്കുന്നില്ല, അവർ ഒന്നിച്ച് നിൽക്കുന്നില്ല, ഒരു ടീമായി കളിക്കുന്നില്ല

അടുത്ത സീസണിലും ഹാര്‍ദിക് ക്യാപ്റ്റനായി മുംബൈയില്‍ തുടര്‍ന്നാല്‍ തിലക് തീര്‍ച്ചയായും ടീം വിടാന്‍ തന്നെയാണ് സാധ്യത. തിലക് മാത്രമല്ല രോഹിത്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, നെഹാല്‍ വദേര, ആകാശ് മധ്വാള്‍ തുടങ്ങി ഒരുപാട് പേരെ അടുത്ത സീസണില്‍ മുംബൈയ്‌ക്കൊപ്പം കാണാന്‍ സാധ്യതയില്ല. ഈ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ് ഹാര്‍ദിക്ക്. ബാറ്റിങിലും ബൗളിങിലും അദ്ദേഹം തികഞ്ഞ പരാജയമാണ്. മുംബൈയെ സംബന്ധിച്ച് ആശ്വസിക്കാന്‍ വക നല്‍കുന്ന ഏക കാര്യം തിലകിന്റെ പ്രകടനമാണ്. ഈ സീസണില്‍ മുംബൈ പതറിയപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകളുമായി ടീമിനെ രക്ഷിച്ചത് അദ്ദേഹമാണ്.

 

Read Also:ഐപിഎല്ലിലെ പ്രകടനം നോക്കണ്ട, ട്വന്റി20 ലോകകപ്പിൽ ഹാർദിക് ‘വേറെ ലെവൽ’ ആയിരിക്കും; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് സുനിൽ ഗാവസ്കർ

spot_imgspot_img
spot_imgspot_img

Latest news

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

Other news

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊട്ടാരക്കര: സദാനന്ദപുരത്ത് ആംബുലൻസും കോഴി ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img