36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വീണ്ടും വൈഭവ് സൂര്യവംശി
റാഞ്ചി: വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് 14 വയസുകാരൻ വൈഭവ് സൂര്യവംശി.
വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ബിഹാർ ഓപ്പണറായ വൈഭവ് വെറും 36 പന്തിൽ സെഞ്ചറി നേടി.
ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടിയ രണ്ടാമത്തെ അതിവേഗ സെഞ്ചറിയാണിത്.
മത്സരത്തിൽ 84 പന്തിൽ 190 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.
ഇരട്ട സെഞ്ചറിയിൽ നിന്ന് വെറും 10 റൺസ് അകലെയാണ് അദ്ദേഹം പുറത്തായത്. 15 സിക്സുകളും 16 ഫോറുകളും ഉൾപ്പെട്ട വൈഭവിന്റെ ഇന്നിങ്സ് കാണികൾക്ക് ആവേശവിരുന്നായിരുന്നു.
54 പന്തിൽ 150 റൺസ് തികച്ച്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റൺസിന്റെ ലോക റെക്കോർഡും വൈഭവ് സ്വന്തമാക്കി. 64 പന്തിൽ 150 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്.
ഇന്ത്യൻ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചറി നേടിയ ബാറ്ററെന്ന റെക്കോർഡ് ഇപ്പോഴും പഞ്ചാബ് താരം അൻമോൽപ്രീത് സിങ്ങിനാണ് (35 പന്ത്).
40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ ഉർവിൽ പട്ടേൽ, 42 പന്തിൽ അഭിഷേക് ശർമ എന്നിവർ തുടർസ്ഥാനങ്ങളിലുണ്ട്.
English Summary
Fourteen-year-old Vaibhav Suryavanshi once again stunned the cricketing world with a blistering knock in the Vijay Hazare Trophy. The Bihar opener smashed a 36-ball century against Arunachal Pradesh, registering the second-fastest List A century by an Indian batter. Vaibhav went on to score 190 runs off just 84 balls, hitting 15 sixes and 16 fours. He also broke AB de Villiers’ world record for the fastest 150 in List A cricket, achieving the milestone in just 54 balls.
vaibhav-suryavanshi-fastest-century-vijay-hazare
Cricket, Vijay Hazare Trophy, Vaibhav Suryavanshi, Indian Cricket, List A Cricket, Records, Bihar Cricket, Sports News









