ഉക്രൈനിൽ രാസായുധം പ്രയോഗിച്ചതിന് റഷ്യൻ സൈന്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തി യു.കെ. ഉപരോധം നിലവിൽ വരുന്നതോടെ റഷ്യയുടെ റേഡിയോളജിക്കൽ കെമിക്കൽ വിഭാഗത്തിന്റെ ആസ്തികൾ മരവിപ്പിക്കും. use of chemical weapons; UK imposes sanctions on Russian military
സേനാംഗങ്ങൾ യാത്രാ നിരോധനവും നേരിടും. ഓന്നാം ലോക യുദ്ധകാലത്തെ സൈന്യങ്ങൾ ഉപയോഗിച്ചിരുന്ന ടോക്‌സിക് ചോക്കിങ്ങ് ഏജന്റ്, ടിയർ ഗ്യാസ്, ക്ലോറോപ്രിൻ തുടങ്ങിയ രാസവസ്തുക്കളാണ് റഷ്യൻ സൈന്യം ഉപയോഗിച്ചത്. അന്താരാഷ്ട്ര ധാരണകളുടെ ലംഘനമാണ് റഷ്യ നടത്തിയത്.
യു.കെ. പ്രതിരോധ സെക്രട്ടറി ജോൺ ഹീലി സംഭവത്തിൽ ശക്തമായ പ്രതികരണമാണ് നടത്തിയത്. ‘പുടിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും ഞങ്ങളുടെ സന്ദേശം വ്യക്തമാണ് അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പ്രതികരിച്ചു.
രാസായുധങ്ങൾ മൂലം ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ യു.കെ. ആവശ്യമായ പരിശീലനവും ഉപകരണങ്ങളും ഉക്രൈന് നൽകുന്നുണ്ട്. റഷ്യ രാസായുധം ഉപയോഗിക്കുന്നതായി അമേരിക്കൻ പ്രിതിരോധ ഉദ്യോഗസ്ഥരും മുൻപ് പറഞ്ഞിരുന്നു.