2025 മൂന്നാം പാദത്തിൽ 1.7 ബില്യൺ ദിർഹം വരുമാനത്തോടെ യൂണിയൻ കോപ്; 8 ശതമാനം വളർച്ച
യൂണിയൻ കോപ് 2025 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. മൊത്തം വരുമാനം 1.7 ബില്യൺ ദിർഹം നേട്ടമാണ് കൈവരിച്ചത്.
കഴിഞ്ഞ വർഷത്തേക്കാൾ 8% വളർച്ച രേഖപ്പെടുത്തി.
കൊച്ചിയിൽ മിന്നൽ പരിശോധന; നികുതി വെട്ടിപ്പിൽ 28 ബസുകൾ പിടിച്ചെടുത്തു
റീട്ടെയിലിലും റിയൽ എസ്റ്റേറ്റിലും മികച്ച പ്രകടനം
റീട്ടെയിൽ വിൽപ്പനയിൽ 1.384 ബില്യൺ ദിർഹം നേടി, 6.72% വളർച്ചയും രേഖപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ 12.61% വളർച്ചയോടെ 134 മില്യൺ ദിർഹം വരുമാനമായി.
മറ്റുവരുമാനം 59 മില്യൺ ദിർഹം ആയി. നികുതിക്ക് മുൻപുള്ള ലാഭം 251 മില്യൺ ദിർഹം (6% വളർച്ച), നികുതിക്ക് ശേഷമുള്ള ലാഭം 227 മില്യൺ ദിർഹം (7% വളർച്ച) ആയി.
ഉപഭോക്തൃ കേന്ദ്രീകൃത വളർച്ചയും ഡിജിറ്റൽ നവീകരണവും
ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന പ്രവർത്തനം തുടരുമെന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി വ്യക്തമാക്കി.
സ്ഥിരം ഉപയോക്താക്കളിൽ 19% വളർച്ചയും, പുതിയ ഉപയോക്താക്കളിൽ 66% വളർച്ചയും രേഖപ്പെടുത്തി. ഓൺലൈൻ വിൽപ്പന 27% ആയി ഉയർന്നു.
സ്റ്റോർ വിപുലീകരണവും സാങ്കേതിക നവീകരണവും
2025-ൽ യൂണിയൻ കോപ് 4 പുതിയ സ്റ്റോറുകൾ തുറന്നു, 4 ഔട്ട്‌ലെറ്റുകൾ നവീകരിച്ചു.
കൂടാതെ 18 സ്റ്റോറുകളിൽ സെൽഫ് ചെക്കൗട്ട്, 2 സ്റ്റോറുകളിൽ സ്കാൻ ആൻഡ് ഗോ സംവിധാനം, സബ്സ്ക്രിപ്ഷൻ മോഡൽ എന്നിവ നടപ്പാക്കി.
ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോം – തമയസ് വിജയകരമായി
2025-ന്റെ രണ്ടാം പാദത്തിൽ അവതരിപ്പിച്ച തമയസ് ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോമിന് 87% ആക്റ്റീവ് ഉപയോക്താക്കൾ ഉണ്ട്.
നാലാം പാദത്തിൽ ‘ഗ്രാബ് ആൻഡ് ഗോ’ റെഡി മീൽസ്, തെരഞ്ഞെടുത്ത സ്റ്റോറുകളിൽ അവതരിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കും.
സ്വദേശിവൽക്കരണവും വനിതാ പങ്കാളിത്തവും വർദ്ധിച്ചു
സ്വദേശിവൽക്കരണം 38% പൂർത്തിയായി. നേതൃത്വ നിരയിലും ജീവനക്കാരിലും 25% വനിതകൾ ഉൾപ്പെട്ടിരിക്കുന്നു.
കൂടാതെ 8,500 പരിശീലന മണിക്കൂറുകൾ ട്രെയിനിങ് അക്കാദമിയുടെ ഭാഗമായി പൂർത്തിയാക്കിയെന്നും യൂണിയൻ കോപ് അറിയിച്ചു.
English Summary:
Union Coop reported AED 1.7 billion revenue in Q3 2025, marking 8% growth from last year. Retail and real estate segments grew steadily, while profits rose to AED 227 million after tax. CEO Mohammed Al Hashemi noted strong customer growth and digital adoption, with online sales up 27%. In 2025, the company expanded with new stores, self-checkout, and loyalty upgrades. Emiratisation reached 38%, and women comprised 25% of its workforce.









