വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു
തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള കുഞ്ഞ് ചികിത്സാപിഴവ് മൂലമാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്ത്.
ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ ഫാസിലത്തിന്റെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ ഗുരുതര ചികിത്സാപിഴവാണ് മരണത്തിന് കാരണമെന്നാണ് പരാതി.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസെടുത്തു.
ഈ മാസം 18-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കുഞ്ഞിന് തളർച്ച, ശ്വാസതടസ്സം, കണ്ണ് കൺപോളയിൽ തടിപ്പ് എന്നിവ അനുഭവപ്പെട്ടത്.
തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും പ്രകടമായതോടെ കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ ചികിത്സ തേടി.
20-ന് കണ്ണ് കൺപോളയിലെ തടിപ്പിനെ തുടർന്ന് ശ്രീനേത്ര ആശുപത്രിയിലും ചികിത്സ നൽകി.
ഞായറാഴ്ച രാവിലെ 11 മണിയോടെ കുഞ്ഞിന്റെ ആരോഗ്യനില വീണ്ടും മോശമായതോടെ മമൽ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം രക്തവും മൂത്രവും സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ആവിപിടിപ്പിക്കുകയും ഓക്സിജൻ നൽകുകയും ചെയ്തു.
തുടർന്ന് കയ്യിൽ രണ്ട് ഇൻജക്ഷനുകൾ നൽകിയതോടെ കുഞ്ഞിന്റെ നില കൂടുതൽ ഗുരുതരമായതായി ബന്ധുക്കൾ ആരോപിക്കുന്നു.
ഇതിനു പിന്നാലെ രണ്ട് ഡോക്ടർമാരും ഒരു നഴ്‌സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ നെയ്യാർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു.
എന്നാൽ അവിടെ നടത്തിയ പരിശോധനയിൽ ഉച്ചയ്ക്ക് 12.55 ഓടെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
മൃതദേഹം നിലവിൽ നെയ്യാർ മെഡിസിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.
English Summary
A two-and-a-half-year-old girl from Aryanad, Thiruvananthapuram, died allegedly due to medical negligence. The family claims that incorrect treatment and injections given at a private hospital in Kattakada worsened the child’s condition. A case has been registered by Aryanad police, and the exact cause of death will be confirmed after the post-mortem.
two-and-half-year-old-girl-death-alleged-medical-negligence-aryanad
medical negligence, child death, Aryanad, Thiruvananthapuram, Kattakada hospital, private hospital, police case, postmortem, Kerala news









