ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ
ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർഥികളെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ പാർട്ടിക്ക് തിരിച്ചടിയായി മാറുന്നു.
നിരവധി സ്ഥാനാർഥികൾക്കെതിരെ പീഡനം, കവർച്ച, കൊലപാതകം, വ്യാജപ്രചാരണം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉയർന്നത് വലിയ ചർച്ചയാകുകയാണ്.
പീഡനക്കേസ്; സ്ഥാനാർഥിക്കെതിരെ പരാതി
പൂനമല്ലി മണ്ഡലത്തിലെ സ്ഥാനാർഥി ആർ. പ്രകാശത്തിനെതിരെ പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശരീരത്തിൽ മോശമായി സ്പർശിച്ചുവെന്നതാണ് ആരോപണം.
ക്രിസ്തീയ ഭക്തിഗാന കുലപതി ഫാ. ഡോ. ജെസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു
നാട്ടുകാർ തടഞ്ഞ ജില്ലാ സെക്രട്ടറി
സേലം ജില്ലയിലെ കുളത്തൂരിൽ പ്രചാരണത്തിനെത്തിയ ജില്ലാ സെക്രട്ടറി സെൽവത്തെ നാട്ടുകാർ ഗ്രാമത്തിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെന്ന ആരോപണമാണ് പ്രതിഷേധത്തിന് കാരണം.
ഗുരുതര കേസുകളിൽ മറ്റ് സ്ഥാനാർഥികൾ
തഞ്ചാവൂർ ജില്ലയിലെ സ്ഥാനാർഥി ചന്ദ്രകാന്തിപൻ കവർച്ചയും കൊലപാതകവും ഉൾപ്പെടുന്ന കേസുകളിൽ പ്രതിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പട്ടുകോട്ടയിലെ സ്ഥാനാർഥി പീഡനക്കേസിലെ മുഖ്യപ്രതിയുമാണ്.
കോയമ്പത്തൂരിലെ ആർ.ഡി. കനിമൊഴി സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന ആരോപണവും നേരിടുന്നു. സേലം വെസ്റ്റിലെ സ്ഥാനാർഥി എസ്. ലക്ഷ്മണനെതിരെ വിജിലൻസ് കേസുമുണ്ട്.
ടിവികെയുടെ പ്രതികരണം
എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും, ഇത് ദ്രാവിഢ മുന്നേട്ര കഴകം (ഡിഎംകെ) നടത്തുന്ന കുപ്രചാരണമാണെന്നും ടിവികെ നേതൃത്വം പ്രതികരിച്ചു.
English Summary:
Vijay’s party, Tamilaga Vettri Kazhagam (TVK), is facing controversy ahead of the elections as several candidates are accused of serious crimes, including assault, robbery, and murder. The allegations have sparked public protests and criticism over candidate selection. However, TVK has denied the claims, calling them a smear campaign by the DMK to damage its image.









